Wednesday, September 19, 2012

ബാച്ച്ലര്‍ പാര്‍ട്ടിയുടെ സൈബര്‍ പാര

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ വിമാനടിക്കറ്റ് എടുക്കാന്‍ കാശില്ലാത്തവന്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് ബാച്ച്ലര്‍ പാര്‍ട്ടി ഡൌണ്‍ലോഡ് ചെയ്തു കാണൂ... നിങ്ങളെ കേരളപൊലീസ് നാട്ടിലെത്തിക്കും... ഏതോ രസികന്‍ പ്രവാസി ബാച്ച്ലര്‍ പാര്‍ട്ടി സിനിമ ഇന്‍റര്‍നെറ്റില്‍ നിന്ന് കണ്ട 1010 പേര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത തമാശയാണിത ്.
അമല്‍ നീരദിന്‍െറ സിനിമയായ ബാച്ച്ലര്‍ പാര്‍ട്ടി ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമയുടെ സി.ഡി പകര്‍പ്പവകാശം ലംഘിച്ച് ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിനും ടോറന്‍റ് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്ത് കണ്ടതിനും 1010 പേര്‍ക്കെതിരെ ആന്‍റി പൈറസി സെല്‍ കേസെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് പൈറസി കേസില്‍ ആദ്യമായാണിത്.
മലയാള സിനിമാ വ്യവസായത്തിന്‍െറ നിലനില്‍പ് തന്നെ അപകടത്തിലാക്കിയ വ്യാജ സിഡി ഭൂതത്തെ സിനിമാ ലോകവും പൊലീസും ചേര്‍ന്ന് കുപ്പിയിലടച്ചപ്പോഴാണ് ആധുനിക സാങ്കേതിക വിദ്യ അടുത്ത ഭസ്മാസുരനെ സൃഷ്ടിച്ച് വിട്ടത്. ഇന്‍റര്‍നെറ്റ് പൈറസിയായിരുന്നു പുതിയ ഭീകരന്‍.
ബാച്ച്ലര്‍ പാര്‍ട്ടിയുടെ ഡിവിഡി, ഇന്‍റര്‍നെറ്റ് പകര്‍പ്പവകാശങ്ങള്‍ കൈവശമുള്ള തൃശൂരിലെ മൂവിചാനലിന്‍െറ ഉടമ സജിതനാണ് പരാതിക്കാരന്‍. സിഡി പുറത്തിറങ്ങി രണ്ടുദിവസത്തിനകം ഇന്‍റര്‍നെറ്റിന്‍െറ അതിവിശാലതയില്‍ റിലീസ് ചെയîപ്പെട്ട സിനിമ പത്ത് ദിവസം കൊണ്ട് മുപ്പതിനായിരം പേര്‍ വീക്ഷിച്ചതായി സൈബര്‍ പട്രോളിംങ് രംഗത്തെ കമ്പനിയായ ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍ കണ്ടെത്തിയിരുന്നു. ഇവരെല്ലാം ടോറന്‍റ് വഴിയാണ് സിനിമ കണ്ടിട്ടുള്ളത്. ടോറന്‍റ് ഉപയോഗിച്ച് സിനിമ ഡൌണ്‍ലോഡ് ചെയîുമ്പോള്‍ തന്നെ അപ്ലോഡ് ചെയîപ്പെടുന്നുണ്ട്. സീഡിങ് എന്നാണ് ഇതിന്‍െറ ടോറന്‍റ് ഭാഷ. സിനിമ ആദ്യം അപ്ലോഡ് ചെയ്ത ആള്‍ ചെയ്ത കുറ്റകൃത്യം ഇവരും ആവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ പ്രതികളാക്കപ്പെട്ട 1010 പേരെ കൂടാതെ ബാക്കിയുള്ളവരുടെ ലിസ്റ്റും പൊലീസിന ് കൈമാറുമെന്ന് മൂവി ചാനല്‍ അധികൃതര്‍ പറഞ്ഞു. അതായത ് ടോറന്‍റ് വഴി ഡൌണ്‍ലോഡ് ചെയ്ത ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങും.     
സിനിമയുടെ ഇന്‍റര്‍നെറ്റ് പൈറസി തടയുന്നതിനായി എറണാകുളത്തെ ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍ എന്ന കമ്പനിയുമായി മൂവി ചാനല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. "സിനിമ റീലിസായി മൂന്ന് മാസം കഴിയുമ്പോള്‍ സിഡിയിറക്കും. അഞ്ച് മാസം കഴിയുമ്പോള്‍ ടിവി ചാനലുകളും കാണിക്കും. ഇതിനിടയിലെ രണ്ടുമാസമാണ് ഡിവിഡി വില്‍പനയ്ക്കായി ലഭിക്കുന്നത്. അപ്പോള്‍ സിനിമയുടെ സിഡി വിപണിയിലിറങ്ങിയയുടന്‍ ഇന്‍റര്‍നെറ്റിലെത്തുന്നത് വില്‍പനയെ ബാധിക്കും. ബാച്ച്ലര്‍ പാര്‍ട്ടിയുടെ 50,000 സിഡിയെങ്കിലും വിറ്റുപോയാല്‍ മാത്രമേ മുതലാകത്തുള്ളൂ. 20,000 സിഡിയാണ് ആദൃഘട്ടത്തില്‍ ഇറക്കിയത്. എന്നാല്‍ സിനിമ ഇന്‍റനെറ്റിലെത്തിയത് വില്‍പനയെ ബാധിച്ചു"- സജിതന്‍ പറഞ്ഞു.
പകര്‍പ്പവകാശ നിയമ ലംഘനം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയനലംഘനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
"സജിതന്‍െറ പരാതിയില്‍ പറയുന്ന 1010 പേരാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്. 16 പേര്‍ സിനിമ അപ്ലോഡ് ചെയ്തവരാണ്. മറ്റുള്ളവര്‍ ടോറന്‍റ് വഴി സിനിമ ഡൌണ്‍ലോഡ് ചെയ്തവരും. ഇവരുടെ ഐ.പി അഡ്രസ് ഹൈടെക് സെല്ലിന് കൈമാറി. ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍െറ അണിയറക്കാരില്‍ നിന്നും വിവരങ്ങള്‍ ശേരിക്കും. വിശദമായ അന്വേഷണത്തില്‍ തെളിവ് കിട്ടിയശേഷമേ കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ അറസ്റ്റടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് സംസ്ഥാന ആന്‍റി പൈറസി സെല്‍ ഡിവൈ.എസ്.പി എസ് റഫ്ീ പറഞ്ഞു.
  ഇന്‍റര്‍നെറ്റിലേക്ക് കയറ്റിവിട്ട സിനിമയുടെ കോപ്പികള്‍ അതിവേഗം കൈമാറ്റം ചെയപ്പെട്ട് കൊണ്ടിരിക്കും. കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കിടയില്‍ സിനിമ ഓടിക്കൊണ്ടിരിക്കും. പക്ഷേ പകര്‍പ്പവകാശം വാങ്ങിയവര്‍ക്കോ സിനിമയുടെ നിര്‍മ്മാതാവിനോ ധനമെച്ചം ഉണ്ടാകുകയുമില്ല.
"മുമ്പ് ഓഡിയോ റൈറ്റ് വില്‍പനയിലൂടെ നല്ല വരുമാനം നിര്‍മ്മാതാവിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഓഡിയോ റിലീസ് ചെയîുന്നതുമുതല്‍ പാട്ടുകള്‍ കോപ്പി ചെയ്ല്‍ ഓണ്‍ലൈനിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതിനാല്‍ റൈറ്റ് വാങ്ങുന്നവരുടെ വരുമാനം കുറഞ്ഞു. ഇത ് ഓഡിയോ റൈറ്റിലൂടെ നിര്‍മ്മാതാവിന് ലഭിക്കുന്ന വരുമാനത്തിലും ഇടിവുണ്ടാക്കി. ഇതേ പ്രക്രിയ വീഡിയോ റൈറ്റിന്‍െറ കാര്യത്തിലും സംഭവിക്കുന്നുണ്ട്. എന്‍െറ കഴിഞ്ഞ സിനിമയ്ക്ക് ലഭിച്ചതിന്‍െറ പകുതി മാത്രമേ ബാച്ചിലര്‍ പാര്‍ട്ടിയുടെ വീഡിയോ റൈറ്റിലൂടെ ലഭിച്ചുള്ളൂ" സിനിമാ സംവിധായകനും നിര്‍മ്മാതവുമായ അമല്‍ നീരദ് ഇന്ത്യാടുഡേയോട് പറഞ്ഞു.
"ഇന്‍റര്‍നെറ്റ് പൈറസി മൂലം 40 ശതമാനത്തോളമാണ് നിര്‍മ്മാതാവിന് നഷ്ടമുണ്ടാകുന്നത്. 3-4 കോടി മൂടക്കിയെടുക്കുന്ന സിനിമയ്ക്ക് 1.5 കോടി രൂപയോളം നഷ്ടം ഇതുമൂലമുണ്ടാകുന്നു"- നടനും സംവിധായകനുമായ പ്രകാശ ്ബാര പറഞ്ഞു. 
അതേസമയം സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയîുകയും സിനിമയുടെ വ്യാജ കോപ്പികള്‍ ഇന്‍റര്‍നെറ്റില്‍ എത്തുന്നത് തടയുകയും ചെയ്താല്‍ ഒരുപരിധി വരെ ഇതൊഴിവാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "മലയാളം സിനിമ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയ്തു തുടങ്ങും. ഇന്‍റര്‍നെറ്റ് റിലീസ് നിലവില്‍ വന്നാല്‍ ആര്‍ക്കും പണം നല്‍കി സിനിമ ഓണ്‍ലൈന്‍ വഴി കാണാനാകും.
ഇന്‍റര്‍നെറ്റ് പ്രൊട്ടക്ഷന്‍ ശക്തമാക്കിയത് വഴി ഡിവിഡി ഇറങ്ങുന്നതിന് മുമ്പ് സിനിമകള്‍ ഇന്‍റര്‍നെറ്റിലെത്തുന്നത പൂജ്യം ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഡിവിഡി ഇറങ്ങിയശേഷം ഇന്‍റര്‍നെറ്റിലെത്തിയ സിനിമകള്‍ ഡൌണ്‍ലോഡ് ചെയîുന്നത് 10,000 എണ്ണത്തിനുതാഴെയും എത്തിക്കാനായി" ബാര വിശദീകരിച്ചു. 
ഇന്‍റര്‍നെറ്റില്‍ നിന്നും സിനിമ ഡൌണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കെതിരെ കേസ് എടുത്തതിന് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. പൈറസി വേട്ട സ്വകാര്യതയുടെമേലുള്ള കടന്നുകയറ്റമായും വ്യ്യാാനിക്കപ്പെടുന്നുണ്ട്. സിനിമ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് കാണുന്നത് കൂടുതലും പ്രവാസികളാണ്. 40 ലക്ഷത്തോളം പ്രവാസികളുണ്ട്. പ്രൊമോകളും മറ്റും വഴി പ്രലോഭിക്കപ്പെടുന്ന പ്രവാസികള്‍ സിനിമ ഇന്‍റര്‍നെറ്റിലെത്താന്‍ കാത്തിരിക്കുന്നവരാണ്. മലയാള സിനിമയോടുള്ള സ്നേഹം അവനെ നിയമകുരുക്കില്‍ എത്തിക്കുകയും ചെയîുന്നു. ഗള്‍ഫില്‍ റിലീസ് ചെയîുന്ന സിനിമകള്‍ തിയേറ്ററില്‍ പോയി കാണാന്‍ പാങ്ങില്ലാത്തവരാണ് കൂടുതല്‍പേരും. കേരളത്തിന് പുറത്ത് മലയാള സിനിമ റിലീസ് ചെയîുന്ന കേന്ദ്രങ്ങളുടെ എണ്ണം കുറവുമാണ്. അടുത്തകാലത്ത് ഇറങ്ങിയ തട്ടത്തിന്‍ മറയത്ത്, സ്പിരിറ്റ്, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകള്‍ ഈ പതിവ് മാറ്റിയെഴുതി. കൂടുതല്‍ തിയേറ്ററുകളില്‍ ഈ സിനിമ കേരളത്തിന് പുറത്ത് റിലീസ് ചെയ്തിരുന്നു. 
മൂവി ചാനലിന്പകര്‍പ്പവകാശം ഉള്ള കുഞ്ചാക്കോ ബോബനും ബിജുമേനോനും അഭിനയിച്ച ഓര്‍ഡിനറി 34 ലക്ഷത്തോളം പേര്‍ ഇന്‍റര്‍നെറ്റില്‍ കണ്ടതായി സജിതന്‍ പറഞ്ഞു. ദുല്‍ക്കര്‍ സല്‍മാന്‍െറ ഉസ്താദ് ഹോട്ടലിന്‍െറ സിഡി, ഇന്‍റര്‍നെറ്റ് പകര്‍പ്പവകാശവും ഇവര്‍ക്കാണ്. ഇപ്പോള്‍ ഇന്‍റര്‍നെറ്റിലുള്ള ഉസ്താദ് ഹോട്ടലിന്‍െറ ഔദ്യോഗികമല്ലാത്ത വീഡിയോസും മറ്റും ഡിലീറ്റ് ചെയ്തശേഷമാകും അടുത്തമാസം സിഡി റിലീസ് ചെയîുക.  
ചൈനീസ് സിനിമയായ എക്സൈല്‍ഡിന്‍െറ കോപ്പിയാണ് അമല്‍ നീരദിന്‍െറ ബാച്ചിലര്‍ പാര്‍ട്ടിയെന്ന ആരോപണം മലയാള സിനിമയുടെ ഇട്ടാവട്ടത്തിനു പുറത്തുപോയി ലോക സിനിമകള്‍ കാണുന്ന നെറ്റിസണ്‍സ് ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ കേസില്‍പ്പെട്ടവര്‍ കൂട്ടായ്മ രൂപീകരിച്ച് എക്സൈല്‍ഡിന്‍െറ സംവിധായകനായ ജോണി തോയെ വിവരം ധരിപ്പിച്ച് അമല്‍ നീരദിനെതിരെ നിയമ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കണമെന്ന വാദവും ഇ-ലോകത്ത് ഉയരുന്നുണ്ട്.
ഫേസ് ബുക്കില്‍ നിന്ന് കോപ്പിയടിച്ച കമന്‍റ്-"ബാച്ച്ലര്‍ പാര്‍ട്ടി അപ്ലോഡ് ചെയ്തവര്‍ക്ക് അങ്ങനെ തന്നെ വേണം. സിനിമ കണ്ടവര്‍ക്കെതിരെ കേസെടുക്കണോ. ഒന്നോ രണ്ടോ തവണ കൂടി അവരെ കാണിച്ചാല്‍ പോരേ... അത് തന്നെയല്ലേ അവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ".

No comments: