Showing posts with label film and cinema. Show all posts
Showing posts with label film and cinema. Show all posts

Monday, June 20, 2011

വേറിട്ട വഴികളില്‍ നരേന്‍

നരേന്‍ എന്ന പേരിന് അര്‍ത്ഥം നല്ല മനുഷ്യന്‍ എന്നാണ്. എന്നാല്‍ ആ അര്‍ത്ഥത്തിനുംമേലെ, നല്ല കഥാപാത്രങ്ങളെ കിട്ടാനും അവ മികച്ചതാക്കാനും ആഗ്രഹിക്കുന്ന നടനാണ് നരേന്‍. ഒരിക്കല്‍ അവതരിപ്പിച്ച  കഥാപാത്രങ്ങള്‍ക്ക് സമാനമായവ വീണ്ടും വന്നാല്‍ 'നോ' പറയാന്‍ നരേന് കഴിയുന്നത് അതുകൊണ്ടാണ്. ഏകദേശം രണ്ടുവര്‍ഷത്തിന്ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന നരേന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുരുഷന്റെ' സെറ്റില്‍വച്ച് ഫ്ളാഷ് സിനിമയുമായി സംസാരിച്ചു:

വീരപുരുഷനിലെ അബ്ദുറഹ്മാന്‍ സാഹിബായി അഭിനയിക്കാന്‍ വേണ്ടി നടത്തിയ മുന്നൊരുക്കങ്ങള്‍ എന്താണ്? 
ആദ്യം സ്ക്രിപ്റ്റ് വായിച്ചു. ഇത് സാധാരണ ഒരുകഥയാണെങ്കില്‍ അത് എങ്ങനെ വേണമെങ്കിലും പെര്‍ഫോം ചെയ്യാം. നമ്മുടെ ഇഷ്ടം. അത്വേണ്ട, ഇത് വേണ്ട എന്നൊക്കെ ഡയറക്ടര്‍ പറയും. എന്നാല്‍ വീരപുത്രനില്‍ നമ്മള്‍ അബ്ദു റഹ്മാന്‍ സാഹിബിനെക്കുറിച്ച് അറിഞ്ഞിട്ടുളള കാര്യങ്ങളില്‍നിന്ന് മാറി ചെയ്യാനാകില്ല. സാഹിബ് എപ്പോഴും വേഗതയില്‍ നടക്കുന്ന ആളാണ്. എന്നാല്‍ എല്ലാ സീനിലും അങ്ങനെ നടക്കാനാകില്ല. പിന്നെ വളരെ റൊമാന്റിക് ആയിരുന്നു. ഭാര്യയുമായി നല്ല സ്നേഹത്തിലായിരുന്നു.  എല്ലാ ഭാരങ്ങളും ഇറക്കിവയ്ക്കുന്നത് ഭാര്യയുടെ അടുത്താണ്.  പിന്നെ ആളൊരു മൃഗസ്നേഹി കൂടിയാണ്.
    സാഹിബുമായി നേരിട്ട് പരിചയമുള്ളവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരുന്നു. അതുകൊണ്ട് സാഹിബിനെ എല്ലാര്‍ക്കും ആരാധന കലര്‍ന്ന പേടിയായിരുന്നു. സുഹൃത്തുക്കള്‍ക്കടക്കം.  ഒരിക്കലും നുണ പറയാത്ത ആളാണ്. അങ്ങനെ കുറെ ക്വാളിറ്റീസ് ഉണ്ട്.   ഇങ്ങനത്തെ കുറെ കാര്യങ്ങള്‍ ചാവക്കാടിനടുത്തുള്ള മാടഞ്ചേരിയിലുള്ള റഷീദില്‍നിന്നും മനസിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ബാപ്പ സാഹിബിന്റെ കൂട്ടുകാരനായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരുടെയും കുടുംബാംഗങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധുക്കളുമായും സംസാരിച്ചിരുന്നു.  അവരൊക്കെ പറഞ്ഞ കാര്യങ്ങള്‍ വീരപുത്രനിലെ അഭിനയത്തിന് മുതല്‍ക്കൂട്ടാകുന്നു.

മലയാളത്തെ മറന്നത് പോലെ?
കഴിഞ്ഞ വര്‍ഷം രണ്ടുമൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. പലതും നടന്നില്ല. ഇഷ്ടപ്പെട്ട കഥ കിട്ടിയപ്പോഴും ചെയ്യാന്‍ സാധിച്ചില്ല. തമിഴില്‍ ആ സമയത്ത് നല്ല തിരക്കിലായി. തമ്പിക്കോട്ടെയുടെ തിരക്കില്‍ ഞാന്‍ ഒന്നരവര്‍ഷം  പെട്ടുപോയി. നാലുമാസം മുമ്പാണ് അത് റിലീസായത്. അത് വിചാരിച്ചപോലെ തീര്‍ക്കാനായില്ല. മലയാളത്തിലാണെങ്കില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നു. എന്നാല്‍ തമിഴില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. അവിടെ നാലഞ്ചു മാസമെടുക്കും ഒരു സിനിമ തീരാന്‍. ആ സമയം കൊണ്ട് നമുക്ക് ഇവിടെ രണ്ടുമൂന്ന് പടം തീര്‍ക്കാം.

തമ്പിക്കോട്ടൈ നഗരത്തെക്കാള്‍ ഗ്രാമത്തെയാണ് ആകര്‍ഷിച്ചത്....?
തമ്പിക്കോട്ടൈ ബേസിക്കലി ഒരു എക്ളാസ് സെന്റര്‍ ഫിലിം ആയിരുന്നില്ല. നഗരത്തിലെ ക്രൌഡിനുള്ള സിനിമയല്ല അത്. ഈ സിനിമയില്‍ എനിക്കുണ്ടായ വിഷമങ്ങളിലൊന്ന് വിചാരിച്ചപോലെ പെട്ടെന്ന് തീര്‍ക്കാനായില്ലെന്നതാണ്. കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടിവന്നു. പിന്നെ വിതരണരംഗത്ത് ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. പുതിയ പ്രൊഡ്യൂസര്‍ ആയതുകൊണ്ട് അയാള്‍ക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. പുതിയ പ്രൊഡ്യൂസര്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് എങ്ങനെയാണ് പെട്ടുപോകുന്നത്, അതൊക്കെ ഏകദേശം ഞാന്‍ പഠിച്ചു. കൂടെ അയാളും. പടത്തെക്കുറിച്ച് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക്  നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിതരണരംഗത്തെ പാളിച്ചകള്‍കാരണം അത് മുതലാക്കാനായില്ല.

തമിഴിനോട് താല്‍പര്യക്കൂടുതല്‍?
തമിഴില്‍ നില്‍ക്കാനാണ് താല്‍പര്യം എന്ന് പറയാനാകില്ല. ഇഷ്ടപ്പെട കഥാപാത്രങ്ങള്‍ വരുന്നത് കൊണ്ടാണ് സത്യത്തില്‍ തമിഴ് സിനിമ ചെയ്യുന്നത്. മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം തമിഴില്‍നിന്ന് കിട്ടില്ല. രണ്ടിടത്തും അന്തരീക്ഷംവേറെയാണ്. അവിടെ ഒറ്റ മലയാളി പോലും ഇല്ല. ഒരു അന്യനാണ് നമ്മളവിടെ. അവിടേക്കാള്‍ എത്രയോ ഭേദമാണിവിടെ. അങ്ങനെ നോക്കുകയാണെങ്കില്‍ നമ്മള്‍ ഒരു പടവും അവിടെ ചെയ്യില്ല. പക്ഷേ അതല്ല, ഒരു പടം സെലക്ട് ചെയ്യാനുള്ള മാനദണ്ഡം.  എനിക്ക് കുറെക്കൂടെ ശക്തമായ കഥാപാത്രങ്ങള്‍ അവിടെ നിന്നാണ് വരുന്നത്. നല്ല പടങ്ങളാണെങ്കില്‍ ഏത് ഇന്‍ഡസ്ട്രിയിലും ചെയ്യാം.

സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?
ബേസിക്കലി ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്നെക്കാളും നല്ല മനുഷ്യനായാല്‍ കൊള്ളാമെന്നുണ്ട്. അല്ലെങ്കില്‍ എന്നെപ്പോലുള്ള ആളാകണം. അല്ലെങ്കില്‍ ഞാന്‍ ഇന്‍സ്പയേഡ് ആകുന്ന ഒരാളാകണം. നല്ല ഇന്‍സ്പിറേഷന്‍ നല്‍കുന്ന കഥാപാത്രമായിരിക്കണം. അങ്ങനെ രണ്ടുമൂന്ന് കാര്യങ്ങളേ ഉള്ളൂ. ഇതൊന്നും അല്ലെങ്കില്‍ ഞാന്‍ സിനിമ ചെയ്യാറില്ല. ചെയ്യാന്‍ തോന്നാറുമില്ല. പിന്നെ എനിക്ക് ചെയ്യാന്‍ പറ്റുന്നതായിരിക്കണം.

ആദ്യ സിനിമയായ നിഴല്‍ക്കുത്തിന്റെ നിഴലില്‍നിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടത്?
ഒരു പടം വിജയിച്ചാല്‍ അതു പോലുളള മുപ്പത് സിനിമ വരും. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് മാക്സിമം അവഗണിക്കുക തന്നെ ചെയ്യണം. ഫോര്‍ ദി പീപ്പിള്‍ കഴിഞ്ഞപ്പോഴും പൊലീസ് കഥാപാത്രങ്ങള്‍ ധാരാളം വന്നിരുന്നു. അവ ചെയ്യാതിരിക്കുക. ചെയ്യാതിരിക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകും. ചില പ്ളസും മൈനസും ഉണ്ട്. അവഗണിച്ചപ്പോള്‍ ഒരു വര്‍ഷത്തെ ഇടവേളയുണ്ടായി. നാലഞ്ചുപടങ്ങള്‍ ചെയ്യാതെ വിട്ടു. അതുകൊണ്ട് ഒരു അച്ചുവിന്റെ അമ്മ കിട്ടി. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് നമ്മെ തേടി വരും. പക്ഷേ അത് വൈകിയിട്ടാണ് വരുന്നതെന്ന് മാത്രം.

ഭാവി പരിപാടികള്‍?
സിനിമയുടെ മറ്റുമേഖലകളിലേക്ക് ചെല്ലണം. ഒരു സിനിമ സംവിധാനം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ അത് ഉടനെ ഉണ്ടാകില്ല. ആദ്യമെല്ലാമൊന്ന് പഠിക്കട്ടെ. ഇപ്പോഴുള്ള ശ്രദ്ധ അഭിനയരംഗത്ത് നേട്ടമുണ്ടാക്കുക എന്നത് മാത്രം.

Sunday, August 15, 2010

സ്ഥലത്തെ പ്രധാന പക്രു

പൊക്കക്കുറവ് കര്‍മ്മപഥത്തില്‍ ഇല്ലെന്ന ഗിന്നസ്പക്രുവിന്റെ മുദ്രാവാക്യം ജീവിതചര്യയാക്കിയ കഥാപാത്രമാണ് 'സ്വന്തം ഭാര്യ സിന്ദാബാദ്' എന്ന സിനിമയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. സ്ഥലത്തെ പ്രധാന ദിവ്യനായി വിലസുന്ന സര്‍വ്വസമ്മതനായ രാഷ്ട്രീയക്കാരനാണ് നായകന്‍. ഇപ്പോള്‍ തമിഴില്‍ രണ്ട് സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്ന പക്രു തനിക്ക് പ്രാധാന്യമുള്ള കഥകളുണ്ടാകുന്നതില്‍ സന്തോഷവാനാണ്.

നായികാ പ്രാധാന്യം ഉള്ള സിനിമയില്‍ പക്രുവിന്റെ ഭാര്യയായി അഭിനയിക്കാന്‍വേണ്ടി നിരവധി താരങ്ങളെ തിരഞ്ഞ ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രുതിയിലെത്തിയത്. എന്നാല്‍ തനിക്കൊപ്പം നായികയായി അഭിനയിക്കാന്‍ നടിമാരെ ലഭിക്കുമോ എന്ന സന്ദേഹം പക്രുവിനെ അലട്ടുന്നില്ല. ഇമേജ് പ്രശ്നമല്ലാത്ത നായികമാരെ തനിക്ക് ലഭിക്കും എന്ന വിശ്വാസത്തിലാണ് അദ്ദേഹം. കല്ല്യാണം കഴിച്ച് കൂടെ താമസിപ്പിക്കാനലല്ലോ?കൂടെ നായികയായി അഭിനയിക്കാനല്ലേ, പക്രു ചോദിക്കുന്നു.

മുമ്പ് പൊക്കക്കുറവുള്ളവര്‍ക്ക് സര്‍ക്കസിലെ കോമാളികളായി അങ്ങോട്ടുമിങ്ങോട്ടും എടുത്തെറിയപ്പെടാനുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചിരുന്നത്. ഇന്നത് മാറുന്നു. പൊക്കക്കുറവിനെ തമാശയായി കാണാതെ ജീവിതത്തോട് അടുത്ത് നില്ക്കുന്ന സിനിമകള്‍ ലഭിക്കുന്നുണ്ട്. തന്റെ പൊക്കത്തിന് പ്രാധാന്യം ലഭിക്കുന്ന കഥയൊരുക്കാന്‍ തിരക്കഥാകൃത്തുക്കളും സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കളും തയ്യാറാകുന്നുണ്ട്. ഈ വേഷം പക്രു ചെയ്താല്‍ നന്നായിരിക്കും എന്ന് ഇവര്‍ കരുതുന്നത് കൊണ്ടാണ് നല്ല കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുന്നത്.

സ്വന്തം ഭാര്യ സിന്ദാബാദ് എന്ന പേരിനെക്കുറിച്ചും പക്രു പറഞ്ഞു. "കൌതുകമുള്ള പേര്. അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുടുംബവും കുടുംബാനുഭവങ്ങളും മനസില്‍ ഓടിയെത്തും. പ്രേക്ഷകനോട് അടുത്ത് നില്ക്കുന്ന പേരാണിത്. എല്ലാപേര്‍ക്കും സ്വന്തം ഭാര്യ സിന്ദാബാദാണ്."

സൂര്യ നായകനായ ഏഴാമറിവും വിജയിന്റെ കാവല്‍ക്കാരനിലുമാണ് പക്രു ഇപ്പോള്‍ അഭിനയിക്കുന്നത്. സൂധീര്‍ എന്ന ഏഴാമറിവിലെ കഥാപാത്രം സൂര്യയുടെ കൂട്ടുകാരനായി സിനിമയിലുടനീളം ഉണ്ട്.

ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവല്‍ക്കാരനില്‍ ബോഡിഗാര്‍ഡിലെ അതേ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്.

അച്ഛന്‍ വരുന്നു

'അമ്മ'യുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 'അച്ഛന്റെ' ഷൂട്ടിങ് കഴിഞ്ഞു. താരസംഘടനയായ അമ്മയുടെ അഭിനയ വിലക്ക് നിലനില്ക്കുന്ന തിലകനെ നായക കഥാപാത്രമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'അച്ഛന്‍'.

ചിറക് മുറ്റിയ മക്കള്‍ ജോലി ലഭിച്ച് വിദേശത്തേക്ക് പറന്ന് പോയശേഷം ഭാര്യയും അപ്രതീക്ഷിതമായി മരിക്കുന്ന വൃദ്ധന്റെ കഥയാണ് അച്ഛനില്‍ പറയുന്നത്. ഇന്നത്തെ വാര്‍ദ്ധക്യം അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് ചിത്രം ക്യാമറയിലാക്കുന്നത്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണ് ഫ്രെയിമിലുണ്ടാകുക. തിലകന്റെ കഥാപാത്രമായ മേജര്‍ മാധവ മേനോനും സഹായിയായി വേഷമിടുന്ന ശശി ഇരഞ്ഞിക്കലും. മറ്റുള്ളവര്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും സിനിമയിലെത്തും.

മേജര്‍ മാധവ മേനോന്റെ മക്കളിലൊരാള്‍ യൂറോപ്പിലാണ്. മറ്റൊരാള്‍ അമേരിക്കയില്‍. അവര്‍ അവിടെ സ്ഥിര താമസക്കാരാണ്. അമേരിക്കയില്‍ മരുമകളുടെ പ്രസവ ശുശ്രൂഷ ചെയ്യുന്നതിനായി മാധവമേനോന്റെ ഭാര്യ അവിടേക്ക് പോകുന്നു. ഭാര്യ പോകുന്നതിനോട് മാധവമേനോന് താല്പര്യമില്ല. ഇതിനിടെ അവര്‍ അവിടെ വച്ച് മരിക്കുന്നു. ഭാര്യയുടെ മരണം അദ്ദേഹത്തിന് ഷോക്കാകുന്നു. എന്നാല്‍ മക്കള്‍ അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നില്ല. അമ്മയുടെ ഭൌതികശരീരം മക്കള്‍ അച്ഛനെ കാണിക്കാതിരിക്കുന്നതിന് കാരണം സാമ്പത്തികമാണ്-മൃതദേഹം നാട്ടിലെത്തിക്കുന്നത് വലിയ ചെലവുള്ള കാര്യമാണ്. മക്കള്‍ പണം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നവരാണ്. പിന്നെ അവധിയില്ലാത്ത തങ്ങള്‍ക്ക് ചടങ്ങുകള്‍ക്ക് വേണ്ടി നാട്ടിലെത്തണം. ഇതെല്ലാം ഒഴിവാക്കാന്‍ രണ്ടുമക്കളും കൂടി കണ്ടെത്തിയ വഴിയാണ്, അമ്മയുടെ ശരീരം അമേരിക്കയില്‍ സംസ്കരിച്ചശേഷം ചിതാഭസ്മം അച്ഛന് പാഴ്സലായി അയച്ചുകൊടുക്കുകയെന്നത്.

തിലകന്റെ കഥാപാത്രത്തിന് സിനിമയില്‍ സംഭാഷണങ്ങളില്ല. തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണശേഷമാണ് മാധവമേനോന്‍ മൂകനായത്. അച്ഛനും മക്കളും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഇന്റര്‍നെറ്റിലൂടെയും. ഇതിന് അദ്ദേഹത്തെ സഹായിക്കുന്നത് ശശി ഇരഞ്ഞിക്കലിന്റെ കഥാപാത്രവും. കഥ, തിരക്കഥ എസ്.ആര്‍ രവീന്ദ്രന്‍.

അലി അക്ബറിനിത് ഇത് കുടുംബകാര്യം....

ഭാര്യ നിര്‍മ്മിച്ച് ഭര്‍ത്താവ് സംവിധാനം ചെയ്ത് മകള്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയാണ് 'അച്ഛന്‍'. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെയും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയ്ക്ക് ഇതില്‍പരമുള്ള കോംപിനേഷന്‍ വേറെയില്ല.

എന്ത് കൊണ്ടിത് 'കുടുംബചിത്രമായി'യെന്ന ചോദ്യത്തിന് മറുപടി... അഭിനയ വിലക്കുള്ള തിലകനെ അഭിനയിപ്പിക്കുന്നത് കാരണം ഫെഫ്കയുടെ ജീവനക്കാരനെ എടുത്താല്‍ ചിലപ്പോള്‍ അവരുടെ ഭാവി ഇരുളടയും. തന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന പലരും ഭയം കാരണം സഹകരിക്കാന്‍ മടിച്ചു. ഇന്ന് സജീവമായി സിനിമയില്‍ നില്ക്കുന്നവര്‍ ഇതിലേക്ക് വരില്ല. 25നും 30നും ലക്ഷത്തിനിടയില്‍ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തിക്കും. തിലകനെ നായകനാക്കി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍, അതിന് പ്രതികരണമായി ഉണ്ടായത് സംവിധായകന്‍ അലിയുടെ വീട് ആക്രമണമാണ്. അച്ഛന്റെ ഷൂട്ടിങ് നടക്കുന്നത് കോഴിക്കോട് ചേവായൂരിലെ അലിഅക്ബറിന്റെ വീട്ടിലാണ്. അലീന ചേവായൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിനിയാണ്.

സംവിധാനം, കാമറ- അലി അക്ബര്‍. നിര്‍മ്മാണം- ലൂസിയമ്മ, ഭാര്യ. സംഗീത സംവിധാനം- അലീന അലി, മകള്‍.

പെണ്ണുങ്ങള്‍ പണിയുന്ന പട്ടണങ്ങള്‍


തട്ടിക്കൂട്ട് സിനിമകള്‍ക്ക് പകരം കാമ്പുള്ള കഥയും പുതുമയും ഒത്തുവന്നത് പെണ്‍പട്ടണം, മലര്‍വാടി ആര്‍ട്സ് ക്ളബ്, അപൂര്‍വ്വരാഗം എന്നീ സിനിമകളുടെ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായതായി പെണ്‍പട്ടണത്തിന്റെ സംവിധായകന്‍ വി.എം.വിനു. പുതിയ ചിത്രമായ പെണ്‍പട്ടണത്തെക്കുറിച്ച് ഫ്ളാഷ്സിനിമയോട് സംസാരിക്കുകയായിരുന്നു വിനു.


ഇതൊരു ആര്‍ട്ട്സിനിമയാണോ?

കൊമേഴ്സ്യല്‍ മൂഡില്‍നിന്ന് വ്യതിചലിച്ചുള്ള സിനിമയാണ് പെണ്‍പട്ടണം എന്നത് തെറ്റാണ്. എന്റെ സിനിമാ സങ്കല്പ്പങ്ങള്‍ക്ക് അനുസരിച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കൊമേഴ്സ്യല്‍ ഘടകങ്ങളെല്ലാം ഇതിലുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം, പണം കൊടുത്ത് കാണാന്‍ കയറുന്നവന് കാശ് മുതലാകണം സിനിമ എന്നതാണ് എന്റെ സിനിമാ സങ്കല്പം.

എന്താണ് പെണ്‍പട്ടണമടക്കമുള്ള പുതിയ ചിത്രങ്ങളുടെ ശക്തി?

ഇതുവരെ ആരും പറയാത്ത കുടുംബശ്രീ പ്രവര്‍ത്തകരുടെ കഥ ബാക്ക് ഡ്രോപ്പായി വന്നതാണ് പെണ്‍പട്ടണത്തിന്റെ ബലം. പുതിയ തലമുറയുടെ സിനിമയാണ് മലര്‍വാടി. അതിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. സിബി മലയിലും വിനീതും പുതിയ ആളുകളെ ഉപയോഗിച്ച് സിനിമയെടുത്തു. ഇത് ആ സിനിമകള്‍ക്ക് പ്ളസ് പോയിന്റായി.

എന്തായിരുന്നു നിലവിലെ സിനിമകളുടെ കുറവ്?

നല്ല സിനിമകള്‍ സംഭവിക്കുന്നില്ല എന്ന മലയാളി പ്രേക്ഷകരുടെ പരാതിക്കാണ് ഈ സിനിമകളുടെ വിജയം അന്ത്യമുണ്ടാക്കിയത്. സ്പാര്‍ക്കുള്ള സിനിമകള്‍ ഉണ്ടാകുന്നില്ലായിരുന്നു. ഇതും സ്ഥിരം മുഖങ്ങളും വ്യത്യസ്തതയില്ലാത്ത കഥകളും കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍നിന്ന് അകറ്റി. ഒന്നോ രണ്ടോ ആഴ്ച തിയേറ്ററുകളിലോടുന്ന സിനിമകളാണ് പൊതുവേ ഉണ്ടായിക്കൊണ്ടിരുന്നത്. ഇതൊക്കെ മലയാളി പ്രേക്ഷകര്‍ നല്ല തമിഴ് സിനിമ തേടിപ്പോകുന്ന അവസ്ഥയുണ്ടാക്കി. ഞാനും ഇതിന് കാരണക്കാരനാണ്.

കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ചിത്രം എന്നത് എന്തെങ്കിലും തരത്തില്‍ ദോഷകരമായോ?

'കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ല ഈ സിനിമ. കാരണം അവരെക്കുറിച്ച് ആഴത്തില്‍ സിനിമയില്‍ പറയുന്നില്ല. എന്നാല്‍ അവരെ ഉപയോഗിച്ച് മനുഷ്യരെക്കുറിച്ചുള്ള കഥ പറയാനായി. അവരുടെ വിഷമങ്ങളും വികാരങ്ങളും പ്രതിസന്ധികളും സിനിമയിലുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനും പെണ്‍പട്ടണത്തിലൂടെ കഴിഞ്ഞു. പുരുഷ മേധാവിത്വത്തിനെതിരായുള്ള സ്ത്രീപക്ഷ സിനിമയാണിത്'



രഞ്ജിത്തിന്റെ കഥയും റസാഖിന്റെ തിരക്കഥയും?

രഞ്ജിത്തിന്റെ നല്ല കഥയ്ക്ക് റസാഖിന്റെ ശക്തമായ തിരക്കഥ ലഭിച്ചത് സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. ഞങ്ങള്‍ മൂന്ന് പേരും നന്നായി ആശയവിനിമയം നടത്തുന്നവരാണ്. ചെറിയ സൂചനകളിലൂടെ തന്നെ കാര്യങ്ങള്‍ വ്യക്തമാവുന്ന സാഹചര്യം ഞങ്ങള്‍ക്കിടയിലുണ്ട്.

മൂന്ന് നായികമാര്‍, പിന്നെ ലളിത ച്ചേച്ചിയും?

രേവതിയുടെയും കെ.പി.എ.സി ലളിതയുടെയും, ശ്വേതാ മേനോന്റെയും, വിഷ്ണുപ്രിയയുടെയും പൂര്‍ണമായ പങ്കാളിത്തം സിനിമയിലുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി ഇവര്‍ പൂര്‍ണമായും കുടുംബശ്രീ പ്രവര്‍ത്തകരായി മാറി. വേഷത്തിലും മറ്റും യാതൊരു വ്യത്യാസവുമുണ്ടായില്ല. ആദ്യ സിനിമയില്‍ അഭിനയിക്കും പോലുള്ള മൂഡിലായിരുന്നു ലളിതച്ചേച്ചി. വളരെ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു അവര്‍. നാലുപേരും മത്സരബുദ്ധിയോടെയാണ് അഭിനയിച്ചതെന്ന് പറയാം.

രഞ്ജിത്തിന്റെ വഴി പിന്‍തുടര്‍ന്നാണോ നാടകപ്രവര്‍ത്തകരെയും പരിഗണിച്ചത് ?

അങ്ങനെ വേണമെങ്കില്ല്‍ പറയാം. സിനിമയ്ക്ക് മൊത്തം ഫ്രെഷ്നസ് തോന്നിക്കാനാണ് നാടക പ്രവര്‍ത്തകരെ സിനിമയില്‍ അഭിനയിപ്പിച്ചത്. അവര്‍ അത് നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു.

Saturday, August 14, 2010

രണ്ടടി ആറിഞ്ച്കാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ

ലോകത്തിലെ ആദ്യത്തെ രണ്ടടി ആറിഞ്ച് പൊക്കകാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ സിനിമയാകുന്നു. വെട്ടൂര്‍ ശിവന്‍കുട്ടി എന്ന കമ്മ്യൂണിസ്റ്റ് നേതാവായി എത്തുന്നത് ഉണ്ടപക്രു ആണ്. സ്വന്തം ഭാര്യ സിന്ദാബാദ് എന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ബിജു വട്ടപ്പാറയും.

പാര്‍ട്ടിയാണ് എല്ലാമെന്ന് കരുതി ജീവിക്കുന്ന ശിവന് രക്തസാക്ഷിയാകണം എന്നാണ് ആഗ്രഹം. സ്വന്തം പഞ്ചായത്ത് വിട്ട് പുറത്ത് പോയിട്ടല്ലാത്തയാളാണ് ശിവന്‍കുട്ടി. കമ്മ്യൂണിസത്തിന്റെ അപചയങ്ങളും കമ്മ്യൂണിസ്റ്റുകാരന്റെ മൂല്യച്യുതിയുമൊന്നും ഈ ഗ്രാമത്തിലെത്തിയിട്ടില്ല. പുറംലോകത്ത് എന്ത് നടക്കുന്നുവെന്നറിയാത്ത നേതാവ് കൂടിയാണിയാള്‍.

സ്ത്രീ വിരോധിയാണ് സഖാവ് ശിവന്‍കുട്ടി. കാരണം മറ്റൊന്നുമല്ല. തന്റെ പൊക്കക്കുറവുണ്ടാക്കുന്ന ഈഗോയാണ്സഖാവിനെ സ്ത്രീവര്‍ഗ്ഗത്തിനെതിരാക്കുന്നത്. സ്ത്രീ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തെയാണ് പാര്‍ട്ടി ഏല്പിക്കുന്നത്. എന്നാല്‍ അവരുടെ എണ്ണം കൂട്ടാന്‍ ശിവന് താല്പര്യമില്ല. സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നില്ലെങ്കിലും സര്‍വ്വസമ്മതായ ഈ നേതാവിനെ പാര്‍ട്ടിക്ക് വലിയ കാര്യമാണ്. ഒരു കാര്യത്തില്‍ മാത്രമേ പാര്‍ട്ടി ഔദ്യോഗകപക്ഷവും ശിവന്‍കുട്ടി വിമതപക്ഷമാകുന്നുള്ളൂ. അത് സ്ത്രീവിരോധത്തിലാണ്.

പുര നിറഞ്ഞ് നില്ക്കുന്ന ശിവന്‍കുട്ടിയെ കെട്ടിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ചൈനയില്‍നിന്നോ ത്രിപുരയില്‍ നിന്നോ ബംഗാളില്‍നിന്നോ മാത്രമേ പെണ്ണ്കെട്ടുകയുള്ളൂ എന്ന വാശിയിലാണ് ശിവന്‍കുട്ടി. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം വിവാഹിതനാകുന്നു. അതാണ് സിനിമയിലെ വഴിത്തിരിവ്.

സ്ത്രീവിരോധിയാണെങ്കിലും ഭാര്യയാകുന്ന പെണ്‍കുട്ടിയെക്കുറിച്ച് ശിവന്‍കുട്ടിക്കൊരു സങ്കല്പമുണ്ട്. മാര്‍ക്സിനെയും ലെനിനെയും അരച്ച്കലക്കി കുടിച്ച് ഉറച്ച കമ്മ്യൂണിസ്റ്റ്കാരിയാകണം തന്റെ വാമഭാഗം. തന്റെ പൊതുപ്രവര്‍ത്തനത്തിന് താങ്ങുംതണലുമായി നില്ക്കുന്നവള്‍. എന്നാല്‍ കമ്മ്യൂണിസ്റ്റ് ദൈവങ്ങള്‍ ശിവന്റെ തലയില്‍ വരച്ചിരുന്നത് നേരെ തിരിച്ചായിരുന്നു. എല്ലാ ടി.വി സീരിയലുകളും വിടാതെ കാണുന്ന പൈങ്കിളി നോവലുകള്‍ മുടങ്ങാതെ വായിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയാണ് ഭാര്യയായി ലഭിച്ചത്.

അവള്‍ക്കുമുണ്ടായിരുന്നു ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. സിനിമയിലെ സൂപ്പര്‍ താരം സുശീല്‍കുമാറിന്റെ ആരാധികയാണ് അവള്‍. സുശീല്‍കുമാറിനെപ്പോലെയുള്ള ഒരാളെയാണ് ഭര്‍ത്താവായി ആഗ്രഹിക്കുന്നത്. പലപ്പോഴും ശിവന്‍കുട്ടിയുടെ പൊക്കക്കുറവിനെ കളിയാക്കുകയും സുശീല്‍കുമാറിനെ പുകഴ്ത്തിയും മറ്റും അവള്‍ സംസാരിക്കാറുണ്ട്. അങ്ങനെയിരിക്കെ അവരുടെ കലുഷിതമായ ദാമ്പത്യജീവിതത്തില്‍ കെടുങ്കാറ്റായി ആ ഗ്രാമത്തിലേക്ക് സുശീല്‍കുമാറിന്റെ സിനിമയുടെ ഷൂട്ടിങ്ങ് സംഘം എത്തുന്നു. ഇത് സഖാവ് ശിവന്‍ കാണുന്നത് തന്റെ ജീവിതം തകര്‍ക്കാനായി അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഗൂഢാലോചനയായാണ്. തന്റെ ഭാര്യയെ തട്ടികൊണ്ടുപോകാനെത്തുന്ന വില്ലനാണ് സുശീല്‍കുമാര്‍, ശിവന്‍കുട്ടിക്ക്. ഇത് വഴി ഗ്രാമത്തില്‍ പാര്‍ട്ടിയുടെ നട്ടെല്ല് തകര്‍ക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നതായി ഇയാള്‍ കരുതുന്നു. രസകരമായ സംഭവങ്ങള്‍ക്ക് ശേഷം കഥാന്ത്യം "സ്വന്തം ഭാര്യ സിന്ദാബാദ്" എന്ന മുദ്രാവാക്യത്തിലേക്ക് സ്ത്രീവിരോധിയായ നായകന്‍ എത്തുകയാണ്.

മുഴുനീള തമാശ സിനിമയാണെങ്കിലും ഉണ്ടപക്രുവിന് തമാശ രംഗങ്ങളൊന്നും തന്നെയില്ല. ശ്രുതി ലക്ഷമിയാണ് ഉണ്ടപക്രുവിന്റെ നായികയായി എത്തുന്നത്. സ്വരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, കെ.പി.എ.സി ലളിത തുടങ്ങിയ ഹാസ്യതാരങ്ങളുടെ നിര ഈ സിനിമയില്‍ തമാശകളുമായി എത്തുന്നുണ്ട്.

മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി രാമരാവണന്‍ സംവിധാനം ചെയ്ത ബിജുവട്ടപ്പാറയൊരുക്കുന്ന വ്യത്യസ്തമായ ചിത്രമാണ് സ്വന്തം ഭാര്യ സിന്ദാബാദ്. സീരിയസ് സിനിമയായ രാമരാവണില്‍നിന്നും വ്യത്യസ്തമായി തമാശ നിറഞ്ഞതാണ് സ്വന്തം ഭാര്യ സിന്ദാബാദ്.
തിരക്കഥ, സംഭാഷണം, സംവിധാനം ബിജുവട്ടപ്പാറ, ക്യാമറ- ബാലസുബ്രഹ്മണ്യം, ബാദുഷാ- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Thursday, July 15, 2010

സീന്‍ നമ്പര്‍ 001- നിഷാന്ത് സാഗര്‍; കമിംഗ് ബാക്ക്

ഇടവേളകള്‍ ജീവിതത്തില്‍ തിരിച്ചുവരവിനുള്ള ഒരുക്കുകൂട്ടിന് വേണ്ടിയുള്ളതാണ്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് വിജയം. താല്ക്കാലിക വീഴ്ച്ചകളില്‍ പതറാതെ സ്വയം വിലയിരുത്തലും മെച്ചപ്പെടുത്തലും ആ വിജയത്തിന്റെ തിളക്കം കൂട്ടും. അങ്ങനെയൊരു തിരിച്ച് വരവിനൊരുങ്ങുകയാണ് നിഷാന്ത് സാഗര്‍.
സ്നേഹജിത്ത് എന്ന പുതുമുഖ സംവിധായകന്റെ സീന്‍ നമ്പര്‍ 001 എന്ന സിനിമ തിരിച്ചുവരവിന് ബ്രേക്ക് നല്കും എന്ന വിശ്വാസത്തിലാണ് നിഷാന്ത്. ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഷാന്താണ്. ജോക്കര്‍ നല്കിയ മൈലേജ് ഉപയോഗിക്കാനായില്ലെന്ന തിരിച്ചറിവ് ഒരിക്കലും നഷ്ടബോധത്തിലേക്ക് തള്ളിയിട്ടില്ല.
"അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് മലയാളം സിനിമാ വ്യവസായം നിറയെ യുവാക്കളാണ്. എന്റെ സമയമായെന്ന് കരുതുന്നു. തിരിച്ച് വരാനായുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. യുവാക്കള്‍ക്ക് സാദ്ധ്യതയുള്ള കാലമാണിത്"
2000 ല്‍ ഇറങ്ങിയ ദിലീപ് ചിത്രമായ ജോക്കറില്‍ നല്ലൊരു വേഷം ചെയ്ത നിഷാന്തിന് പിന്നീട് അങ്ങനെയൊരു വേഷം ലഭിച്ചില്ല. "സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ചകള്‍ പറ്റി. പക്വതയില്ലാതെയായിരുന്നു അന്ന് കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കുട്ടിക്കളി വിട്ട് സീരിയസ് ആയി".
ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും പലതും സ്വീകരിച്ചില്ല. നല്ലതെന്ന് തോന്നിയ തിരക്കഥയിലും ഗുല്‍മോഹറിലും അഭിനയിച്ചു.
10 വര്‍ഷത്തെ ഇടവേള വലുതാണെങ്കിലും സ്വയം വിലയിരുത്താനും തെറ്റുകള്‍ തിരുത്താനുമുള്ള സമയമായിരുന്നു നിഷാന്തിന്. പുസ്തകങ്ങള്‍ വായിച്ചു. ധാരാളം നല്ല സിനിമകള്‍ കണ്ടു. തിരുത്തലിന്റെ മാത്രമല്ല മെച്ചപ്പെടുത്തലിന്റെ കാലം കൂടിയായിരുന്നു അത്. "പണ്ട് ഉണ്ടായ അബദ്ധങ്ങള്‍ ഇനിയുണ്ടാകില്ല." നിഷാന്ത് ആത്മവിശ്വാസത്തിലാണ്.
എ സ്ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുരേഷ് കൊച്ചുണ്ണിയാണ്.

Monday, June 07, 2010

ലാറ്റിനമേരിക്കന്‍ ഫൈനല്‍

ജൂണ്‍ 11 മുതല്‍ ലോകരാഷ്ട്രങ്ങളുടെ എണ്ണം 32 ആയി ചുരുങ്ങും. ആ രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നത് ഫുട്ബാളാണ്. ഭൂമിശാസ്ത്രപരമായി വേര്‍തിരിക്കാനാകാത്ത രാജ്യങ്ങളാണ് അവ. മലപ്പുറംകാരനും ബ്യൂണസ് അയേഴ്സുകാരനും പാക്കിസ്താനിയും ന്യൂയോര്‍ക്ക് നിവാസിയുമൊക്കെ പൌരന്‍മാരാകുന്ന രാജ്യങ്ങള്‍. അവിടെ ഫുട്ബാള്‍ സ്റേഡിയങ്ങള്‍ ആരാധനാലയങ്ങളാകും. ഫുട്ബാള്‍ ഒരുമതമായി പരിണമിക്കും. ഗോള്‍ പോസ്റ്റ് അള്‍ത്താരയാകും. മാന്ത്രിക കാല്‍വെയ്പ്പുകളിലൂടെ പന്തിനെ പോസ്റ്റില്‍ അര്‍ച്ചിക്കുന്ന താരങ്ങള്‍ പൂജാരികളാകുന്നു. ആര്‍പ്പുവിളികള്‍ ഹല്ളേലൂയ സ്തോത്രങ്ങളാകും. അതേ അന്നുമുതല്‍ എല്ളാപേരുടെയും കണ്ണും മനസ്സും ഒരു പന്തിന്് പിന്നാലെ പായും. ആരാധകരുടെ പ്രാര്‍ത്ഥനാ എസ്.എം.എസ് ഏറ്റവും കൂടുതല്‍ ആര്‍ക്കാണ് ലഭിച്ചതെന്ന് ഫുട്ബോള്‍ ദൈവങ്ങള്‍ വിധിയെഴുതുന്ന ജൂലൈ 11 വരെ തുടരും. അന്ന് ആരാകും ഫുട്ബാളിന്‍െറ ലോക രാജാക്കന്‍മാര്‍ എതിനെച്ചൊല്ളി തല നാരിഴ കീറിയുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.

മലയാള സിനിമയിലെ ഹിറ്റുകളുടെ തിരക്കഥാകൃത്ത് ടി.ദാമോദരന്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിനെക്കുറിച്ചുള്ള വിചാരങ്ങള്‍ കേരളകൌമുദിയുമായി വര്‍ത്തമാനം പറയുകയാണ് ഇവിടെ. അറുപതോളം സിനിമകളുടെ തിരക്കഥയെഴുതിയിട്ടുള്ള അദ്ദേഹം 1969 മുതല്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ടൂര്‍ണമെന്‍റുകളില്‍ റഫറിയായും കളിപറച്ചിലുകാരനുമായി ഫുട്ബാള്‍ ജീവിതം നയിക്കുന്ന ആളാണ്. മുപ്പത് വര്‍ഷത്തോളം സ്കൂള്‍ ഡ്രില്‍ മാസ്ററായിരുന്ന അദ്ദേഹം കാത്തിരിക്കുന്നത് ഓള്‍ ലാറ്റിനമേരിക്കന്‍ ഫൈനലിനാണ്. തന്‍െറ പ്രിയപ്പെട്ട ടീം ബ്രസീലും പ്രിയപ്പെട്ട കളിക്കാരന്‍ മെസിയുടെ അര്‍ജന്‍റീനയും തമ്മിലുള്ള പോരാട്ടം.
സ്വപ്നപോരാട്ടത്തില്‍ ദൈവപുത്രനുമേല്‍ ബ്രസീല്‍ വിജയിക്കുന്നത് കാണാനാണ് ഇഷ്ടം. എങ്കിലും എന്‍െറ ഇഷ്ടമല്ള അങ്ങയുടെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്ന് അദ്ദേഹം പറയും. ഈ എഴുപത്തിനാലാം വയസ്സിലും അദ്ദേഹം ഫുട്ബാള്‍ എന്നുകേട്ടാല്‍ എല്ളാം മറക്കും പൊറുക്കും. സിനിമക്കാരനായ ദാമോദരന്‍ മാഷിനെയാണ് കേരളത്തിന് പരിചയം. എന്നാല്‍ എല്ളാ കോഴിക്കോടുകാരനെപ്പോലെയും അദ്ദേഹത്തിന്‍െറ മജ്ജയില്‍പിടിച്ചിട്ടുള്ളതാണ് ഫുട്ബാള്‍. ജീവിതത്തില്‍ സിനിമയ്ക്കു നല്കുന്നതിനേക്കാള്‍ ഒരു കഴഞ്ച് തൂക്കം അദ്ദേഹം കാല്‍പ്പന്ത് കളിക്ക് നല്കുന്നുവോ എന്ന് തോന്നും ആ വാക്കുകളില്‍.
ആരാധന മൂത്ത് സ്വന്തം പെണ്‍മക്കള്‍ക്കുപോലും ബ്രസീലിയന്‍ കളിക്കാരുടെ പേരിട്ടയാളാണ് ദാമോദരന്‍. ദീദി, വാവ, മൂന്നാമത്തവള്‍ ഗാരിഞ്ച. ഗാരിഞ്ച പേരുമാറ്റി രശ്മി എന്നാക്കി. "ഞാന്‍ ബ്രസീലിയന്‍ ടീമിന്‍െറ ആരാധകനാണ്. അവര്‍ ജയിക്കണമെന്നാഗ്രഹമുണ്ട് എന്നുപറഞ്ഞതുകൊണ്ട് ബ്രസീല്‍ ജയിക്കണമെന്നില്ളല്ലോ. കടലാസില്‍ കാണുന്നതല്ള അവരുടെ സാദ്ധ്യതകള്‍. പല പ്രമുഖ താരങ്ങളേയും പുറത്തിരുത്തിയാണ് കോച്ച് ദുംഗയുടെ വരവ്. അഞ്ച് തവണ ലോകകിരീടം നേടിയ പാരമ്പര്യം അവര്‍ക്കുണ്ട്. പെലെ എന്ന ഇതിഹാസത്തിന്‍െറ പിറവി കണ്ട 1958ലും 62, 70, 94 പിന്നെ 2004 ലിലും ബ്രസീല്‍ വിജയിച്ചു. 1966ല്‍ ലീഗ് റൌണ്ടില്‍ തന്നെ അവര്‍ പുറത്തായി. അത്തവണ വിജയിച്ചത് ഇംഗ്ളണ്ടാണ്. ലോകം ആദ്യമായി ഫുട്ബാള്‍ കളര്‍ ടിവിയിലൂടെ വീക്ഷിച്ച 1970 ലെ ലോകകപ്പ് ബ്രസീല്‍ നേടി. മികച്ച നിമിഷങ്ങളുടെ നിറക്കൂട്ടുകള്‍ ചാലിച്ചാണ് അവര്‍ അന്ന് വിജയിച്ചത്. പെലെയുടെ നാലാമത്തെ ലോകകപ്പ് ടൂര്‍ണമെന്‍റായിരുു 70ലേത്്. അദ്ദേഹത്തോടൊപ്പം ടോസ്്റ്റാവോ, റിവേലിനോ തുടങ്ങിയ വമ്പന്‍മാരും ഉണ്ടായിരുന്നു. 58 മുതല്‍ 66 വരെ ബ്രസീലിയന്‍ ഫുട്ബാള്‍ എന്നാല്‍ ദീദി, പെലെ, ഗാരിഞ്ച, വാവ എന്നിവരായിരുന്നു ഇഴപിരിക്കാനാവാതെ കളിച്ച അവര്‍ ടീമിനെ ഉന്നതിയില്‍നിന്ന് ഉന്നതിയിലേക്ക് നയിച്ചു.

ഏറ്റവും നല്ള ബോള്‍ പ്ളേയറായിരുു ഗാരിഞ്ച. പന്ത് കൊണ്ട് മാസ്മര വിദ്യകള്‍ കാണിച്ച് ലോകത്തെ തന്‍െറ കാല്ക്കീഴിലാക്കി അദ്ദേഹം. പ്രതിരോധിക്കാന്‍ എത്തുന്നവരുടെ ഇടയിലൂടെ പന്ത് വെട്ടിച്ചുകൊണ്ട് പോയി ലക്ഷ്യം കാണാന്‍ മിടുക്കനായിരുന്നു. പക്ഷേ അയാള്‍ ആത്മഹത്യ ചെയ്തു. പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ക്ക് അതില്‍ നിന്ന് വിട്ടുവരുമ്പോള്‍ മാനസികമായ പ്രശ്നമുണ്ടാകും. ഇത് ഗാരിഞ്ചയ്ക്കുമുണ്ടായിരുന്നു.
അന്ന് ബ്രസീലിന്‍െറ സമ്പ്രദായം 4-2-4 ആണ്. അത് കഴിഞ്ഞ് 4-3-3 ആയി. ഇപ്പോള്‍ 4-3-2-1 ആയി. മുന്നേറ്റ നിരയില്‍ കളിക്കാരെക്കുറച്ച്് പ്രതിരോധത്തിലൂന്നിയ കളിയായി ബ്രസീലിന്‍േറത്. ഇപ്പോള്‍ ടീമുകള്‍ ജയിക്കാനല്ള കളിക്കുന്നത്. തോല്ക്കാതിരിക്കാനാണ്. ഇതുകാരണം കളിയുടെ ചാരുത എന്നൊക്കെ പറയില്ളേ അത് ഏതാണ്ട് നഷ്ടപ്പെട്ടു. പണ്ട് ഒറ്റയ്ക്കൊരു മുന്നേറ്റം കാണാനാവില്ളായിരുന്നു. യുദ്ധമുന്നണിയിലേതുപോലെ ലകഷ്യത്തിലേക്ക് ഒരുമിച്ച് ആക്രമണമായിരുന്നു. അതിന്‍െറ ഭംഗി അനിര്‍വചനീയമായിരുന്നു. ഇപ്പോള്‍ മത്സരങ്ങളില്‍ കാണുന്നത് പവര്‍ പ്ളേ ആണ്. ഗോള്‍ പോസ്റ്റിലേക്ക് പന്ത് അടിക്കുന്നത് വളരെക്കുറവാണ്. ഗോളെന്നുറപ്പുള്ളതുമാത്രമേ കളിക്കാരന്‍ പോസ്റ്റിലേക്ക് അടിക്കുന്നുള്ളൂ. ഗോളടിക്കാന്‍ ശ്രമം പോലും നടത്തുന്നുള്ളൂ. അതായത് കളി പ്രതിരോധാത്മകമായി. കളിയുടെ ആകര്‍ഷണീയത നഷ്ടപ്പെടുത്തുതാണ് ഇത്തരം സമീപനം.
ആ കാലഘട്ടത്തില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കളി കാഴ്ച്ചവച്ചത് ലോകം കണ്ട ഏറ്റവും നല്ള കളിക്കാരെ സംഭാവന ചെയ്ത ബ്രസീലാണ്. ബ്രസീല്‍ കപ്പുനേടുമെന്ന് പറയാനാവില്ള. സ്ഥിരം വൈരികളാണ് ബ്രസീലും അര്‍ജന്‍റീനയും. ബ്രസീലിനുവേണ്ടി ക്യാപ്റ്റനായി ലോകകപ്പ് നേടിയിട്ടുള്ളയാളാണ് ദൂംഗ. അര്‍ജന്‍റീനയും ഒട്ടും മോശമല്ള. മെസി എന്ന ഒരുകളിക്കാരനെ വച്ചിട്ടല്ള ഞാന്‍ പറയുന്നത്. അവര്‍ ലോകകപ്പ് നേടിയിട്ടുള്ള ടീമാണ്. ലോകനിലവാരത്തിലുളള ടീമാണ്. ഫുട്ബാളിനെ ആരാധിക്കുന്ന ഒരു ജനതയാണ് ബ്രസീലിലുള്ളത്. കളി തോല്ക്കുന്നത് അവര്‍ക്ക് നാണക്കേടാണ്. 1966 ലോകകപ്പില്‍ തോറ്റ് മടങ്ങിയെത്തിയപ്പോള്‍ സാധാരണയായ ഇറങ്ങുന്ന വിമാനത്താവളത്തില്‍ ഇറങ്ങിയില്ള. മറ്റൊരു വിമാനത്താവളത്തില്‍ ഇരുളിന്‍െറ മറവിലിറങ്ങിയ അവര്‍ ജനത്തിന്‍െറ ആക്രമണത്തില്‍നിന്ന് വീടുകളിലേക്ക് ഒളിച്ചാണ് പോയത്.
പലപ്പോഴും ടീമുകളുടെ റാങ്കിന് ലോകകപ്പ് പ്രകടനങ്ങളില്‍ പ്രതിഫലിക്കാറില്ള. ലോകകപ്പെന്ന് പറയുന്നത് മറ്റു ഫുട്ബാള്‍ ടൂര്‍ണമെന്‍റുകളില്‍നിന്നും വ്യത്യസ്തമാണ്. രാഷ്ട്രവും ലോകവും ഉറ്റുനോക്കുന്ന കളിയാണത്. യൂറോപ്യന്‍ കപ്പാകട്ടെ, ചാമ്പ്യന്‍സ് കപ്പാകട്ടെ, ഇംഗ്ളീഷുകാരുടെ പ്രിയപ്പെട്ട എഫ്.എ. കപ്പാകട്ടെ ലോകകപ്പില്‍നിന്ന് വളരെ വ്യത്യസ്തമാണ്. ഒരിക്കല്‍ ചര്‍ച്ചില്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടഘട്ടത്തില്‍ പൈലറ്റ് വിദഗ്ദമായി ലാന്‍ഡ് ചെയ്തു. പൈലറ്റിന്‍െറ കഴിവ് കണ്ട് സമ്മാനമായി എന്താണ് വേണ്ടത്െ ചര്‍ച്ചില്‍ ചോദിച്ചു. അയാള്‍ ആവശ്യപെട്ടത് എഫ്.എ കപ്പ് ഫൈനല്‍ കാണുതിനുള്ള ടിക്കറ്റ് ശരിയാക്കിതരണമൊയിരുന്നു. അവരുടെ രക്തത്തില്‍ അത്രയ്ക്ക് അഗാധമായി എഫ്.എ കപ്പും ഫുട്ബാളും ഉണ്ട്. നമ്മുടെ നാട്ടില്‍ അത്രയ്ക്ക് താല്പര്യമെടുക്കുന്നത് ബംഗാളുകാരാണ്. അവരുടെ സാഹിത്യത്തിലും ജീവിതത്തിലും ഒക്കെ ഫുട്ബാളുണ്ട്. രവീന്ദ്രനാഥ ടാഗോറിന് ശേഷമുള്ള എഴുത്തുകാരില്‍ ഇത് വ്യകതമായി കാണാം. ഫുട്ബാളിനെക്കുറിച്ച് അവരുടെ എഴുത്തില്‍ ഒരുവരിയെങ്കിലും ഉണ്ടാകും. അവരുടെ രകതത്തില്‍ കലര്‍ന്നതാണ് ഫുട്ബാള്‍. ഒരേ വീട്ടില്‍ തന്നെ രണ്ടുംമൂന്നും ടീമുകളുടെ ആരാധകരുണ്ടാകും. ഒരാള്‍ ഈസ്റ്റ് ബംഗാളിന്‍േറതാകും. മറ്റൊരാള്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിന്‍േറതാകാം. ചേട്ടാനുജന്‍മാരായിരിക്കും അവര്‍. അവരുടെയൊക്കെ ജീവിതവുമായി വളരെയധികം ബന്ധപെട്ടതാണ് ഫുട്ബാള്‍. ഒരു വികാരമാണ് ഫുട്ബാള്‍. അതുകൊണ്ട് പ്രൊഫഷണല്‍ ഫുട്ബാള്‍ ടീമുകള്‍ക്കുവേണ്ടി കളിക്കുന്നതുപോലെ ആയിരിക്കില്ള ഒരു താരം രാജ്യത്തിന് വേണ്ടി കളിക്കുന്നത്.
മറ്റൊരുകാര്യമെന്തുെവച്ചാല്‍ ഹോംഗ്രൌണ്ടില്‍ നാട്ടുകാരുടെ പിന്തുണയോടെ കളിക്കുകയെന്നതാണ്. സ്വന്തം കാണികളുടെ മുന്നില്‍ ജയിക്കുന്നതും തോല്ക്കുന്നതും താരങ്ങളെ സംബന്ധിച്ച് വലിയകാര്യമാണ്. ആഫ്രിക്കയില്‍ ലോകകപ്പ് നടക്കുമ്പോള്‍ കപ്പുനേടുകയെന്നത് ആ നാട്ടിലെ ജനതയുടെ ആവശ്യമാണ്. അവര്‍ അത്രമാത്രം അതിന് ആഗ്രഹിക്കുന്നുണ്ട്. ഇതുമനസ്സിലാക്കുന്ന കളിക്കാരന് ഒരു എക്സ്ട്രാ വീര്യമുണ്ടാകും.
അതിനാല്‍ കറുത്തകുതിരകളാകാന്‍ സാദ്ധ്യത ആഫ്രിക്കന്‍ ടീമുകളിലൊന്നിനാണ്. നൈജീരിയയ്ക്ക് അതിനുള്ള കഴിവുണ്ട്. അവര്‍ അതിനുവേണ്ടി ശ്രമിക്കും. ഐവറികോസ്റ്റിന് ദ്രോഗ്ബ മാത്രമേ ഉള്ളു. അതിനാല്‍ അവര്‍ക്ക് സാദ്ധ്യത കുറവാണ്. എല്ളാ ടീമുകള്‍ക്കും ജയിക്കാനും തള്ളപ്പെടാനും ഉള്ള സാദ്ധ്യതകളുണ്ട്. എല്ളാ കാലത്തും അങ്ങനെയൊക്കെ തന്നെയാണ്. ചിലകാലങ്ങളില്‍ ഏതു ടീമാണ് കറുത്തകുതിരകളാകുന്നതെന്ന് പ്രവചിക്കാനാകില്ള. ടീമുകളിലെല്ളാം മികച്ച കളിക്കാരുണ്ട്. നല്ള കോച്ചുമാരുണ്ട്. ഇതില്‍ ആരാണ് ആ ദിവസം കേമന്‍മാരാകുതെന്ന് പറയാനാകില്ളലോ. വിജയം പലതിനെയും ആശ്രയിച്ചാണിരിക്കുന്നത്.
ഇതിഹാസതാരങ്ങളായ പെലെയോടും മറഡോണയോടും ബഹുമാനമാണ്. അക്കാലത്തു തന്നെ കളിച്ചിരുന്ന പോര്‍ച്ചുഗലിന്‍െറ യൂസേബിയയുടെ കളിയും മികച്ചതാണ്. 1966ലെ ലോകകപ്പില്‍ നോര്‍ത്ത് കൊറിയയ്ക്കെതിരായ മത്സരത്തില്‍ 3-0ന് പിന്നിട്ടുനിന്ന പോര്‍ച്ചുഗലിനെ വിജയത്തിലെത്തിച്ചത് അദ്ദേഹത്തിേന്‍െറ കാലുകളിലെ മാന്ത്രികതയാണ്. നാലുഗോളുകള്‍ യൂസേബിയയുടേതായി പിറന്നു. നോര്‍ത്ത് കൊറിയ ലോകകപ്പില്‍ കളിക്കാനെത്തിയപ്പോള്‍ അവരെക്കുറിച്ച് ആര്‍ക്കും അറിയില്ളായിരുന്നു. അവരുടെ കളിരീതികളെക്കുറിച്ച് പുകമറ മാത്രം. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ അവര്‍ കളിക്കാരെ ഇരുമ്പുമറയ്ക്കുള്ളിലാണ് പരിശീലിപ്പിച്ചത്. മൂന്നുനാലുമാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് അവര്‍ എത്തിയത്. ബുക്കീസിന്‍െറ ലിസ്റില്‍ മുന്നില്‍നിന്നവരായ പോര്‍ച്ചുഗലിനെ കളി തുടങ്ങി പതിനഞ്ചു മിനിട്ടിനുള്ളില്‍ മൂന്ന് ഗോള്‍ നേടി ഞെട്ടിച്ചു. കളിതീരാറായപ്പോള്‍ യൂസേബിയോ സ്വന്തം കഴിവില്‍ നാല് ഗോളടിച്ച് ടീമിനെ വിജയതീരമടുപ്പിച്ചു. നോര്‍ത്ത് കൊറിയയെ എഴുതിതള്ളി മറ്റു ടീമുകളുടെ മത്സരങ്ങള്‍ കാണാന്‍ പോയവര്‍ക്ക് വന്‍നഷ്ടമായിരുന്നു യൂസേബിയോയുടെ പ്രകടനം. 66ല്‍ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ആ ലോകകപ്പില്‍ യൂസേബിയോ ടോപ്പ് സ്കോററായിരുന്നു. അങ്ങനെ എടുത്ത് പറയാന്‍ വേറെയും കളിക്കാരുണ്ട്.
ഇപ്പോഴുളള കളിക്കാരില്‍ മെസിയെയാണ് ഇഷ്ടം. സ്വന്തം നിലയ്ക്കു തന്നെ ടീമിനെ ജയിപ്പിക്കാനുള്ള കഴിവ് മെസിക്കുണ്ട്. അതുകൊണ്ട്് അര്‍ജന്‍റീന ലോകകപ്പ് വിജയിക്കണമെന്നില്ളലോ. ഫുട്ബാള്‍ എത് കൂട്ടായ്മയുടെ കളിയാണ്. വ്യക്തികള്‍ക്ക് അവിടെ അത്രവലിയ സ്ഥാനമില്ള. ഒരുവ്യക്തി ടീമിന് പ്രചോദമായേക്കാം.
മറഡോണ എന്ന കോച്ച് പല നല്ള കളിക്കാരെയും മാറ്റി നിര്‍ത്തി പുതിയ കളിക്കാരെ കൊണ്ടുവന്നിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ അയാളുടെ കഴിവുകളും കോച്ചെന്ന നിലയില്‍ അയാളുടെ സിദ്ധികളും രണ്ടാണ്. മയക്കുമരുന്നിനടിമയായിരുന്ന മറഡോണ ഒരു പ്രോബ്ളം ചൈല്‍ഡാണ്. കാനഡയെ 5-0 ന് അര്‍ജന്‍റീന തോല്പിച്ചത് കൊണ്ടുെം കാര്യമില്ള. അവര്‍ ബ്രസീല്‍, സ്പെയിന്‍, ഇംഗ്ളണ്ട് തുടങ്ങിയ ആരെയെങ്കിലും തോല്പിച്ചിട്ടില്ള. കപ്പ് നേടാന്‍ സാദ്ധ്യതയുള്ള ടീമുകളിലാാെണ് സ്പെയിന്‍. ഒരു ചെറിയ ടീമിനെ തോല്പിച്ചത് വച്ച് അര്‍ജന്‍റീനയെ വിലയിരുത്താനാകില്ള. മറഡോണ നടത്താന്‍ പോകുന്ന പരീക്ഷണങ്ങള്‍ എന്താണ്െ കണ്ടുതന്നെ അറിയണം. ലെജന്‍റായ മറഡോണ കോച്ചെന്ന നിലയില്‍ പറയുന്നത് പൂര്‍ണമായി ഉള്‍കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ കളിക്കാര്‍ക്ക് കഴിയണം. ബാഴ്സലോണയുടെ ഒരുകളിയില്‍ എതിരാളികള്‍ മെസ്സിയെ മൂന്ന് കളിക്കാരെ കൊണ്ട് കവര്‍ ചെയ്യിച്ചു. അവര്‍ ആ കളിയില്‍ തോറ്റുപോയി. ഇത്തരം സാഹചര്യം ലോകകപ്പിലും ഉണ്ടാകാം. അതിന് മറുമരുന്ന് മറഡോണയുടെ കൈയില്‍ എന്തുണ്ട് എതിനാശ്രയിച്ചിരിക്കും അവരുടെ വിജയം. മാനസികമായി കളിക്കാരെ ബലപ്പെടുത്തുക. സ്വന്തം കഴിവില്‍ വിശ്വാസമുണ്ടാക്കുക എന്നതൊക്കെ കോച്ചിന്‍െറ കഴിവാണ്. കോച്ചെ നിലയില്‍ മറഡോണയെക്കുറിച്ച പത്രങ്ങളില്‍ മോശം അഭിപ്രായമാണ് വരുന്നത്.