Monday, December 17, 2012

പേര് ഞാന്‍ മാറ്റിയതല്ല

മൂണ്‍ട്രു പേര്‍ മൂണ്‍ട്രു കാതല്‍

മൂന്ന് കഥകളുള്ള ഒറ്റസിനിമ. ഗ്രാമീണ പെണ്‍കുട്ടിയായ മല്ലികയായിട്ടാണ് ഈ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്. കടപ്പുറത്തുനിന്നുള്ള മുക്കുവ പെണ്‍കുട്ടി. ഫിസിയോ തെറാപ്പിസ്റ്റാണ് മല്ലിക. നായകന്‍ ആരെന്നത് രഹസ്യമാണ്. അതറിയാന്‍ സിനിമ കാണൂ. എന്‍െറ കഥ മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളൂ. മൂന്നാര്‍, നാഗര്‍കോവില്‍, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. മികച്ച ടീമായിരുന്നു. വസന്താണ് സംവിധായകന്‍.  മൂന്നു നായകന്മാരും മൂന്നു നായികമാരും ഉണ്ട്. അര്‍ജുന്‍, ചേരന്‍, വിമല്‍ എന്നിവരാണ് നായകന്മാര്‍. ഞാന്‍, സുര്‍വീന്‍, ലാസിനി എന്നിവരാണ് നായികമാര്‍. ജനുവരിയില്‍ റിലീസ് ചെയîുന്ന സിനിമയില്‍ നല്ല പ്രതീക്ഷയുണ്ട്. 

വസന്ത് ചൂടനാണോ

ചൂടനൊന്നും അല്ല. എല്ലാ സംവിധായകരും ഇടയ്ക്ക് ദേഷ്യപ്പെടാറുണ്ട്. പെട്ടെന്ന് ടെന്‍സ്ഡ് ആകുന്ന സ്വഭാവമുണ്ട് വസന്തിന്.  ആദ്യത്തെ ഒന്നു രണ്ടു ദിവസം അഡ്ജസ്റ്റ് ചെയîാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് അടുത്തുകഴിയുമ്പോള്‍ അതൊക്ക മാറും. നമ്മളോട് വലിയ കെയര്‍ ആണ് അദ്ദേഹം. ഒരു അച്ഛന്‍െറ കെയറിംഗ് ആണത്. വളരെ സീനിയര്‍ ആയ സംവിധായകന്‍ ആണദ്ദേഹം. നല്ല അനുഭവമായിരുന്നു അദ്ദേഹത്തോടൊപ്പം ജോലി ചെയîാന്‍. എന്താണ്  വേണ്ടത് എന്ന് അദ്ദേഹം നന്നായി പറഞ്ഞു തരും. അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ എനിക്ക് ചെയîാന്‍ കഴിഞ്ഞിട്ടുണ്ട്.

അച്ഛനുറങ്ങാത്ത വീട് രണ്ടാഭാഗം

ലാല്‍ ജോസിന്‍െറ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ ഞാനായിരുന്നു നായികയായ ലിസമ്മയുടെ കഥാപാത്രം ചെയ്തിരുന്നത്. രണ്ടാം ഭാഗമായ ലിസമ്മയുടെ വീടില്‍ മീരാ ജാസ്മിനാണ് ആ കഥാപാത്രം ചെയîുന്നത്. ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാഭാഗത്തില്‍ കഥാപാത്രത്തിന്‍െറ ഗെറ്റപ്പിന് വളരെ വ്യത്യാസം വരുന്നുണ്ട്. ഈ കഥാപാത്രത്തിന്‍െറ 40 നും 60 ഇടയ്ക്ക് പ്രായമുള്ള ഘട്ടങ്ങള്‍ ലിസ്സമ്മയുടെ വീട്ടില്‍ ചിത്രീകരിക്കുന്നുണ്ട്. ആ വേഷം നന്നായി ചെയîാന്‍ കഴിയുന്ന ആളുടെ കൈയിലാണ് ആ കഥാപാത്രം ലഭിച്ചിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ എന്നെ വിളിച്ചിരുന്നു.

മലയാളിയുടെ മുക്ത, തമിഴിന്‍െറ ഭാനു

തെലുങ്കിലെ എന്‍െറ ആദ്യ സിനിമയായ ഫോട്ടോയില്‍ ഞാന്‍ അഭിനയിച്ച കഥാപാത്രത്തിന്‍െറ പേരാണ് ഭാനു. തമിഴ്നാട്ടില്‍ എന്നെ എല്ലാവരും ആ പേരിലാണ് വിളിക്കുന്നത്. ഞാന്‍ മാറ്റിയതല്ല. മുക്ത എന്ന പേര് വളരെ അപൂര്‍വമായ പേരാണ്. മുക്ത എന്ന പേരിലേക്ക് മാറണം.

ബ്യൂട്ടി പാര്‍ലര്‍ ബിസിനസ്

സിനിമയും ബിസിനസും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ അമ്മയാണ് നോക്കി നടത്തുന്നത്. രണ്ടുവര്‍ഷമായി തുടങ്ങിയിട്ട്.

Tuesday, October 09, 2012

മുള കരിഞ്ഞ കേരള ഫുട്ബാള്‍

കെട്ടഴിഞ്ഞ ചൂലുപോലെയാണ് കേരളത്തിലെ ജൂനിയര്‍ തല ഫുട്ബാള്‍ രംഗം. ഏകോപനമില്ലാതെ ഒറ്റ തിരിഞ്ഞ ഈര്‍ക്കിലുകള്‍ പോലെ നാളെയുടെ പുതുനാമ്പുകള്‍. ചൊട്ടയിലേ പിടികൂടുന്ന ശീലം കുറവായ ഫുട്ബാളില്‍ കുട്ടിത്താരങ്ങളെ കണ്ടെത്താനും അവരെ ഒരുമി പ്പിച്ച് കൊണ്ട് വന്ന് നാളെയുടെ ചരിത്രത്തിലേക്ക് വഴിതിരിച്ച് വിടാനുമുള്ള പരിശ്രമ ങ്ങള്‍ക്ക് തുണയാകാന്‍ ആര്‍ക്കുമാകുന്നില്ല.
ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച സുബ്രതോ കപ്പില്‍ (അണ്ടര്‍ 17) മലപ്പുറം എം എസ് പി ഹയര്‍ സെക്കണ്ടറി സ്കൂള്‍ റണ്ണര്‍ അപ്പ് ആയത് ഇത്തരമൊരു അവസ്ഥയെ പിന്‍കാലുകൊണ്ട് തൊഴിച്ച് കളിക്കളത്തിന് പുറത്തേക്കിട്ടാണ്. ജൂനിയര്‍ തലത്തില്‍ ടൂര്‍ണമെ ന്‍റുകള്‍ കുറവായ കേരളത്തില്‍ വര്‍ഷാവര്‍ഷം മുടക്കം കൂടാതെ നടക്കുന്ന ഒന്നാണ് സുബ്രതോ കപ്പിന് വേണ്ടിയുള്ള ടീമിനെ തെരഞ്ഞെടുപ്പ്. സ്കൂള്‍ ടീമുകള്‍ വിവിധ തല ങ്ങളില്‍ ഏറ്റുമുട്ടി സംസ്ഥാന തലത്തില്‍ വിജയിയാകുന്ന ടീമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. "പക്ഷേ സംസ്ഥാനതലത്തില്‍ ഈ ടൂര്‍ണമെന്‍റിന്‍െറ നിലവാരം വളരെ താഴ്ന്നതാണ്. പലപ്പോഴും കളിക്കാന്‍ ബോള്‍ പോലുമുണ്ടാകാറില്ല. സ്കൂള്‍ തലത്തിലെ ഫുട്ബാള്‍ അവഗണനയിലാണ്. ആരും ശ്രദ്ധിക്കാറില്ല. അതിനാല്‍ നല്ല സ്കൂള്‍ ടീമും ഉണ്ടാ കാറില്ല. എടുത്തു പറയാന്‍ ജീ വി രാജയാണുള്ളത്", സ്പോര്‍ട്സ് ആന്‍റ് പ്രൊമോഷന്‍ കൌണ്‍സില്‍ (സെപ്റ്റ്) ചീഫ് കോച്ച് മനോജ് കുമാര്‍ പറയുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിന്നാണ് എം എസ് പി സ്കൂള്‍ സംസ് ഥാന ചാമ്പ്യന്മാരായി സുബ്രതോ കപ്പിന്‍െറ ഫൈനലില്‍ എത്തുകയും ടൂര്‍ണമെന്‍റില്‍ ആരും വിറപ്പിക്കാത്ത ഉക്രൈന്‍ ടീമായ ഡൈനാമോ കീവിന്‍െറ ഗോള്‍ വല രണ്ടുതവണ വിറപ്പിച്ചത്. യൂറോപ്യന്‍     ഫുട്ബാളിന്‍െറ തനിമയാര്‍ന്ന വേഗത്തോടും ആക്രമണ ത്തോടും പൊരുതി നിന്ന എംഎസ് പിയുടെ കുട്ടികള്‍ നാളെയുടെ സുവര്‍ണ പാദുകങ്ങളാണ്. എം എസ് പിയുടെ നേട്ടം അടുത്ത വര്‍ഷം ഒരു പക്ഷേ സംസ്ഥാനത്തിന്‍െറ പ്രതിനിധിയെ കണ്ടെത്താനുള്ള ടൂര്‍ണമെന്‍റിന്‍െറ തലവര മാറ്റി വരച്ചേക്കാമെന്ന് മനോജ് കുമാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
പുനരുജ്ജീവിപ്പിച്ച ഐ എം വിജയന്‍െറ നേതൃത്വത്തിലുള്ള കേരളപൊലീസ് ടീമിന്‍െറ പരിശീലനം നടക്കുന്നത് എം എസ് പിയെന്ന മലബാര്‍ സ്പെഷ്യല്‍ പൊലീസിന്‍െറ ക്യാമ്പിലാണ്. ക്യാമ്പ് കമാണ്ടന്‍റ് മുന്‍ ഇന്ത്യന്‍ താരമായ യു ഷറഫലിയാണ്. സുബ്രതോ കപ്പില്‍ റണ്ണേഴ്സ് അപ്പായ എം എസ് പി ഹയര്‍സെക്കന്‍ററി സ്കൂള്‍ ടീമിന് കേരളത്തില്‍ ഇന്ന് കിട്ടാവുന്ന ഏറ്റവും നല്ല സൌകര്യങ്ങളാണ് ലഭിക്കുന്നത്. പൊലീസ് ടീമുമായി ചേര്‍ന്നാണ് പരിശീലനവും പരിശീലന മത്സരങ്ങളും. പക്ഷേ ഈ സൌകര്യങ്ങള്‍ കേരളത്തിലെ മറ്റൊരു കുട്ടിത്താരത്തിനും ലഭിക്കുന്നില്ല. സൌകര്യങ്ങള്‍ ലഭിച്ചാല്‍ കേരളത്തിന് നേട്ടങ്ങള്‍ കൊണ്ട് വലനിറയ്ക്കാമെന്നതിന്‍െറ തെളി വാണ് എം എസ് പിയുടെ മുന്നേറ്റം കാണിക്കുന്നത്.
ജൂനിയര്‍ തലത്തില്‍ കേരള ഫുട്ബാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. "ജൂനിയര്‍ തലത്തിലെ ഫുട്ബാള്‍ നിയന്ത്രിക്കാന്‍ ആരുമില്ല. കൃത്യമായ സംഘാടനത്തോടുള്ള ടൂര്‍ണമെന്‍റുകളും ടൂര്‍ണമെന്‍റ് കലണ്ടറും ഇല്ല. ഏതെങ്കിലും ഒരു ടൂര്‍ണമെന്‍റ് വരുമ്പോള്‍ മാത്രമേ അറിയത്തുള്ളൂ. അറിയിപ്പ് കിട്ടുമ്പോള്‍ സ്കൂളുകള്‍ ടീം തട്ടിക്കൂട്ടി കളിക്കാനിറങ്ങും. പിന്നെ വളരുന്ന കളിക്കാരെ കൃത്യമായി ഫോളോഅപ്പ് ചെയîുന്നില്ല", മനോജ് കുമാര്‍ ജൂനിയര്‍ തലത്തിലെ ഫുട്ബാള്‍ രംഗത്തെ അവ സ്ഥ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ കേരള ഫുട്ബാളിന്‍െറ വളര്‍ച്ച മുരടിപ്പിച്ചു. ഈ അഭിപ്രായത്തോട് എഫ് സി കൊച്ചിന്‍െറയും വിവ കേരളയുടെയും കോച്ചായി രുന്ന എ ശ്രീധരന്‍ യോജിക്കുന്നു. "ഫുട്ബാളിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം. ഇവിടെ ധാരാളം ജൂനിയര്‍ കളിക്കാരുണ്ട്. ഇവര്‍ ശരിയായി വിലയിരുത്തപ്പെടുന്നില്ല, മാര്‍ഗം നിര്‍ദേശം നല്‍കുന്നുമില്ല. ഇന്ന് കണ്ട കളിക്കാരെ നാളെ കാണാനില്ല. ഇവര്‍ എവിടേക്ക് പോകുന്നുവെ ന്ന് ആര്‍ക്കും അറിയില്ല. കൃത്യമായ ഫോളോഅപ്പ് നടക്കുന്നില്ല", ശ്രീധരന്‍ അഭിപ്രായപ്പെടുന്നു.
 ദേശീയ ടീമില്‍ അവസാനമായി പേരു കേള്‍പ്പിച്ച മലയാളി എന്‍.പി പ്രദീപാണ്. നാലും അഞ്ചും മല യാളി താരങ്ങള്‍ ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചിരുന്ന അവ സ്ഥയില്‍ നിന്നാണ്  സാദ്ധ്യതാ പട്ടികയില്‍പോലും ആരുമില്ലാത്ത ഇപ്പോ ഴത്തെ സാഹചര്യത്തിലേ ക്ക് എത്തിയിരിക്കുന്നത്.
    സ്കൂളുകളില്‍ ഫുട്ബാള്‍ വളരാനുള്ള സൌകര്യ  ങ്ങള്‍ ഇല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. ഇന്ന്  കായികാദ്ധ്യാപകര്‍ക്ക് സ്കൂളുകളില്‍ എല്ലാ സ്പോര്‍ട്സ് ഇനങ്ങളും കൈകാര്യം ചെയേîണ്ടി വരുന്നു. സ്പെഷ്യലൈസേഷന്‍ ഇല്ല. ഫുട്ബാളിനോട് താല്‍പര്യമുള്ള സ്കൂളുകള്‍ മാത്രമാണ് പ്രത്യേക കോച്ചുമാരെ നിയമിക്കുന്നത്. "താഴെ തട്ടില്‍നിന്ന് ഫുട്ബാള്‍ വളര ണമെങ്കില്‍ കായികാദ്ധ്യാപകരെ ഇതിലേക്ക് കൊണ്ടു വരണം", മനോജ് പറയുന്നു.
14-15 വയസ് പ്രായത്തില്‍ പരിശീലിപ്പിച്ച് തുടങ്ങാതെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പിടികൂടണം. അതിനായി 8-9 വയസില്‍ കുട്ടികളെ ഫുട്ബാളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സെപ്റ്റ് ചെയîുന്നത്. സംസ് ഥാനത്തുടനീളം 41 സെപ്റ്റ് സെന്‍ററുകളിലായി 1200 കുട്ടികള്‍ പരിശീലിക്കുന്നുണ്ട്. ഈ പ്രായത്തില്‍ എതിരാളികള്‍ ഇല്ലെന്നതാണ് സെപ്റ്റ് നേരിട്ട വെല്ലുവിളി കളിലൊന്ന്. യഥാര്‍ത്ഥത്തില്‍ ഈ വെല്ലുവിളി കേരള ഫുട്ബാളിന്‍െറ വേരുചീയലിന്‍െറ കാരണം കൂടിയാണ്. നന്നേ ചെറുപ്രായത്തില്‍ കുട്ടികള്‍ ഫുട്ബാള്‍ കളിക്കളങ്ങളിലെത്താ ത്തത് കളിയുടെ പിന്നാക്കാവസ്ഥയ്ക്ക് കാര ണമായി. ഇവിടെ ജൂനിയര്‍ തലത്തില്‍ തന്നെ ടൂര്‍ണമെന്‍റുകള്‍ താളം തെറ്റിയതും മുടന്തുള്ളതു മാണ്. അപ്പോള്‍ അതിനും താഴെയുള്ള വയസുകാരുടെ ടൂര്‍ണമെന്‍റുകളെക്കുറിച്ച് പറയുകവേണ്ട. ടീമുകളോ ടൂര്‍ണമെന്‍റുകളോ ഇല്ലാത്ത അവസ്ഥ. "ഞങ്ങള്‍ 8-9 വയസിലെ കുട്ടികളെ ഫുട്ബാള്‍ പരിശീലിപ്പിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ കോച്ചുമാര്‍ പറഞ്ഞത് കുട്ടികളെ ലഭിക്കില്ലെന്നാണ്. അച്ഛനമ്മമാര്‍ക്കൊപ്പം കഴിയേണ്ട കുട്ടികളെ അവര്‍ കളിക്കളത്തിലേക്ക് വിടാന്‍ മടിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് അടുപ്പമുള്ളവരുടെയും പരിചയക്കാരുടെയും മറ്റും കുട്ടികളെ ചേര്‍ത്താണ് തുടക്കം കുറിച്ചത്. ഇപ്പോള്‍ ധാരാളം കുട്ടികള്‍ വരുന്നുണ്ട്", മനോജ് പറയുന്നു. ഇവിടെ ടൂര്‍ണമെന്‍റുകള്‍ ഇല്ലാ ത്തതിനാല്‍ സെപ്റ്റിന്‍െറ താരങ്ങള്‍ വിദേശത്ത് കളിക്കാന്‍ അവസരങ്ങള്‍ തേടി. ആ പര്യടനങ്ങള്‍ കുട്ടികള്‍ക്ക് നല്ല അനുഭവമായി. വിദേശത്തെ മികവുള്ള കുട്ടികളുമായി മത്സരിക്കുന്നത് ഇവിടുത്തെ കുട്ടികളുടെ കളി മികവുകള്‍ വളര്‍ത്താന്‍ സഹായിക്കുന്നു. മികച്ച അടി സ്ഥാന സൌകര്യങ്ങളുമായി പരിചയപ്പെടാന്‍ ഇടനല്‍കുന്നു. ശക്തരായ എതിരാളികളോട് മത്സരിക്കുമ്പോഴാണ് വളര്‍ച്ചയുണ്ടാകുന്നത്.
    പതിവുപോലെ കേരള ഫുട്ബാള്‍ അസോസിയേഷന്‍ തന്നെയാണ് ഫുട്ബാള്‍ രംഗത്തെ പിന്നോക്കാവസ്ഥയ്ക്ക് പ്രതി സ്ഥാനത്ത് നില്‍ക്കുന്നത്. "അസോസിയേഷന് ടാലന്‍റ് സ്പോട്ട് ചെയîാനുള്ള സംവിധാനമില്ല", ശ്രീധരന്‍ പറയുന്നു. "അസോസിയേഷന്‍െറ തല പ്പത്ത് പ്രൊഫഷണലുകള്‍ വരണം. കുട്ടികളെ കണ്ടെത്താനായി ടെക്നിക്കല്‍ കമ്മിറ്റി ഉണ്ടാക്കണം. കണ്ടെത്തുന്ന കുട്ടികളെ നല്ല അക്കാദമിയില്‍ചേര്‍ക്കണം. നല്ലൊരു അക്കാദമി പോലും നമുക്കില്ല. അതൊക്കെ ഒരുക്കേണ്ടത് കെ എഫ് എയാണ്", അദ്ദേഹം അഭിപ്രായപ്പെട്ടു.  തുടര്‍ച്ചയായ പരിശീലനം ലഭിച്ചാലേ മികച്ച കളിക്കാര്‍ ഉണ്ടാകുകയുളളൂ. എന്നാല്‍ അതിനുള്ള സംവിധാനങ്ങള്‍ കേരള ത്തിലില്ല.
ഫുട്ബാളിന് കേന്ദ്രീകൃത പാഠ്യരീതി ഇവിടെയില്ല. ജൂനിയര്‍ തലത്തില്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം കുട്ടികളെ പരിശീലിപ്പിക്കാന്‍ പരിശീലനം ലഭിച്ച പരിശീലകര്‍ ഇല്ലെന്നതാണ്. "ഇതിനായി പരിശീലനം ലഭിക്കുന്ന കോച്ചുമാര്‍ പോലും പരിശീലനം കഴിഞ്ഞ് കുറച്ച്നാള്‍ കഴിയുമ്പോള്‍ വഴിമറന്നുപോകുന്നതാണ് കാണുന്നത്", മനോജ് പറയു ന്നു. ഫിഫയുടെയും മറ്റും ആശീര്‍വാദത്തോടെ വന്ന വിഷന്‍ ഇന്ത്യയില്‍ നിന്ന് പദ്ധതി നിര്‍ദ്ദേശകര്‍ തന്നെ പിന്‍വാങ്ങി. നടത്തിപ്പിലെ പാളിച്ചകളാണ് കാരണം. "ഫിഫ ഫണ്ട് തരുമ്പോള്‍ നിരവധി നിബന്ധനകള്‍ ഉണ്ടാകും. അവയൊക്കെ പാലിക്കാന്‍ കഴിയാറില്ല. പക്ഷേ വിഷന്‍ ഇന്ത്യ കാരണം നിരവധി കുട്ടികള്‍ ഫുട്ബാളിലേക്ക് വന്നിരുന്നു", ശ്രീധരന്‍ പറയു ന്നു. എം എസ് പിയുടെ കുട്ടികളുടെമേല്‍ ഫുട്ബാള്‍ പ്രേമികള്‍ക്കുള്ള പ്രത്യാശ സംസ്ഥാനത്തുടനീളം ആവേശമായി വളര്‍ന്നാലേ കേരള ഫുട്ബാളിനും വളര്‍ച്ചയുണ്ടാകൂ.

Monday, October 01, 2012

നുണപരിശോധന വേണ്ടത് ആര്‍ക്ക്

രാഷ്ട്രീയ കൊലപാതക കേസുക ളില്‍ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികയില്‍പ്പെടുന്നവരെ പ്രതികളാക്കു ന്ന "വ്യവസ്ഥകള്‍ക്കും ശീലങ്ങള്‍ക്കും" അന്ത്യം കുറി ച്ച് ഗൂഢാലോചനക്കാരായ "സ്രാവുകളില്‍" വരെ അന്വേഷണച്ചൂണ്ടയെത്തിയ കേസായിരുന്നു ടി പി വധക്കേസ്. എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മൂന്ന് മാസംമുമ്പ് ഫെബ്രുവരി 12ന് നടന്ന ബി എം എസ് പയേîാളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സി ടി മനോജിന്‍െറ വധം രാഷ്ട്രീയ കൊലപാതക കേസന്വേഷണങ്ങളില്‍ പുതുചരിത്രം സൃഷ്ടിക്കുന്നു.
    ഈ കേസില്‍ പ്രതികള്‍ തന്നെ തങ്ങള്‍ പാര്‍ട്ടി പറഞ്ഞിട്ട് കുറ്റം ഏറ്റെടുത്ത് കീഴടങ്ങിയതാണെന്ന വാദമുമായി രംഗത്തെത്തിയത് സിപിഎമ്മിന് കൂനിന്‍മേല്‍ കുരുവായി. സി പി എം പ്രവര്‍ത്തകരായ 15 പേരില്‍ ആറുപേരാണ് തങ്ങള്‍ പ്രതികളല്ലെന്നും അതിനാല്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇവര്‍ ഹര്‍ജി നല്‍കുന്നത് തടയാന്‍ ശ്രമിച്ചത് സിപിഎമ്മിന് എന്തോ ഒളിക്കാനുണ്ട് എന്നുളള തോന്നലുളവാക്കി.
    കേസുകളില്‍ പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയîുന്നതെ ന്ന ആരോപണം ഏറെ കേട്ടിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. പക്ഷേ ഇത്തരമൊരു സാഹചര്യം പാര്‍ട്ടി നേരിടുന്നത് ആദ്യമായാണ്. സമാനമായ ആരോപണം സിപിഎമ്മിനെതിരെ വിഴിഞ്ഞത്തും ഉയര്‍ന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വിഴിഞ്ഞത്ത് പൊലീസും സിപിഎം പ്രവര്‍ത്ത കരും ഏറ്റുമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എടുത്ത ഒമ്പത് കേസുകളില്‍  ഏര്യാ കമ്മിറ്റി നല്‍കിയ ലിസ്റ്റ് പ്രകാരം പൊലീസ് പ്രതി ചേര്‍ത്തുവെന്നാരാപിച്ച് വിഴിഞ്ഞത്തെ ബ്രാഞ്ച് സെക്ര ട്ടറിയും ഡിവൈഎഫ്ഐ ലോക്കല്‍ കമ്മിറ്റി പ്രസിഡന്‍റും അടക്കം നിരവധി പ്രവര്‍ത്തകര്‍ സി പി എം വിട്ട് കോണ്‍ഗ്രസില്‍ചേരാന്‍ തീരുമാനിച്ചിരുന്നു. സംഭവസമയത്ത് ഇല്ലാതിരുന്ന വരെയും ഗുരുതര അസുഖങ്ങള്‍ ബാധിച്ചവരെ യും പ്രതിയാക്കിയെന്ന് ആരോപണമുണ്ട്. പ്രതി പട്ടിക നല്‍കുന്ന പ്രവണത സിപിഎമ്മില്‍ വ്യാപകമാണെന്ന ആരോപണത്തിന് ഈ സംഭവം അടിവരയിടുന്നു.
    മനോജ് വധക്കേസില്‍ ഒന്നാം പ്രതി പയേîാളി ഓട്ടോ സെക്ഷന്‍ സിഐടിയു സെക്രട്ടറി പുതിയോട്ടില്‍ വീട്ടില്‍ അജിത്കുമാര്‍, രണ്ടാം പ്രതി ഡിവൈഎഫ്ഐ പയേîാളി വില്ലേജ് സെക്രട്ടറി ജിതേഷ്, മൂന്നാംപ്രതി സിപിഎം പയേîാളി ലോക്കല്‍ കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ         പയേîാളി ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറിയുമായ വടക്കേയില്‍ ബിജു, കൂട്ടു പ്രതികളായ നിസാം, നിധീഷ്, പ്രിയേഷ് എന്നിവരാണ് നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ച് വിചാരണ കോടതിയില്‍ സ്വന്തമായി വക്കീലിനെവച്ച് ഹര്‍ജി നല്‍കിയത്.
    പാര്‍ട്ടി നല്‍കിയ പട്ടികയനുസരിച്ചാണ് പ്രതികളാക്കപ്പെട്ടതെന്നും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവര്‍ പുറത്താണെ ന്നും അതിനാല്‍   പുനരന്വേഷണം വേണമെ ന്നും മനോജ് വധക്കേസ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പോകുന്ന  കേസിലെ പ്രതികളുടെ ഈ നീക്കം സി പി എം നേതൃത്വത്തെ ഊരാക്കുടുക്കിലാണ് എത്തിച്ചിരിക്കുന്നത്. വിചാരണ കോടതി പ്രതികളുടെ ആവശ്യം തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാനുള്ള അവരുടെ നീക്കം സിപിഎമ്മിന്‍െറ ഉറക്കം കെടുത്തും. ഇപ്പോള്‍ തന്നെ "നിരവധി ശവക്കുഴികള്‍" പുനരന്വേഷണ ഭീഷണിയുമായി പാര്‍ട്ടിയുടെ തലയ്ക്കുമുകളില്‍ നില്‍ക്കുന്നതുണ്ട്.
    മുന്നണികള്‍ തമ്മില്‍ അല്ലെങ്കില്‍ ഏറ്റുമുട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിനാല്‍ പല രാഷ്ട്രീയ കൊല പാതക കേസുകളിലും അന്വേഷണം ഗൂഢാലോചനക്കാരിലോ മരണവാറന്‍റ് ഒപ്പിട്ടവരിലോ എത്താറില്ല. ബിജെപിയുമായുള്ള നീക്കുപോക്കാണ് തങ്ങളെ പ്രതിയാക്കിയതെന്ന്  അജിത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മനോജ് വധക്കേസിലും ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തിയില്ലെന്ന് പ്രതികള്‍ തന്നെ ഇപ്പോള്‍ ആരോപിക്കുകയാണ്. ഈ ആരോപണം ബിജെപിയും ശരിവെയ്ക്കുന്നു. "സി ടി മനോജ് വധത്തില്‍ കോഴിക്കോട് ജില്ലയിലെ ഒരു എംഎല്‍എയ്ക്കും പങ്കുണ്ട്. 21 ബ്രദേഴ്സ് എന്ന ഗുണ്ടാസംഘത്തെപോറ്റി വളര്‍ത്തുന്നയാളാണ് ഈ എംഎല്‍എ. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ അറസ് റ്റിലായി. ഇനി ഗൂഢാലോചന നടത്തിയവരെ പൊലീസ് പിടികൂടണം", ബിജെപി  കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് രഘുനാഥ് ആരോപിക്കുന്നു.
    ഇവര്‍ തന്നെയാണ് പ്രതികളെന്നും കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നതിന്‍െറ ഭാഗമായാണ് പുനരന്വേഷണം ആവശ്യപ്പെടുന്നതെന്നും ബിജെപി ആരോപിക്കുന്നു. "പൊലീസ് നടത്തിയ രണ്ട് തിരിച്ചറിയല്‍ പരേ ഡുകളിലും പ്രതികളെ മനോജിന്‍െറ അമ്മയും ഭാര്യയും കേസില്‍ സാക്ഷികളായ അയല്‍വാസികളും തിരിച്ചറിഞ്ഞതാണ്. കേസ് അട്ടിമറിക്കാന്‍വേണ്ടി സിപിഎമ്മും അഭിഭാഷകരും  പ്രതികളും ചേര്‍ന്ന് നടത്തുന്ന നാടകമാണിത്", രഘുനാഥ് പറയുന്നു.
കേസില്‍ ആറുമാസമായി ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന പ്രതികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംഭവങ്ങള്‍ വിശദീകരിച്ച് കത്തെഴുതിയിരുന്നു. മനോജ് വധക്കേസിലെ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിയില്‍  ആശയക്കുഴപ്പം സ്യഷ്ടിച്ചതിനാല്‍ സിപിഎം പയേîാളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ 14 ബ്രാഞ്ചുകളിലെയും അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പ്രതികളുമായി ഇനിയും സഹകരിക്കു മെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. വക്കാലത്ത് ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് പാര്‍ട്ടി വക്കീലിന് ഇവര്‍ക്ക്വേണ്ടി ഹാജരാകാന്‍ കഴിയാതെ പോയത്. ഇവരെ കൈവിടില്ല, നേതാക്കള്‍ വിശദീകരിച്ചു.  മനോജിന്‍െറ കൊലപാതകത്തിന് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിനുണ്ടെന്ന് മൂന്നാം പ്രതിയായ ബിജുവിന്‍െറ ഹര്‍ജിയില്‍ ആരോപിക്കുന്നു. ജയിലില്‍ നിന്ന് പ്രതികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അയച്ച കത്തിലും ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പയേîാളിയിലെ പാര്‍ട്ടി നേത്യത്വം കൊലപാതകത്തില്‍ പ്രധാന പങ്കാളികളായവരെ രക്ഷപ്പെടുത്തിയശേഷം മറ്റ് പലരെയും കുടുക്കാന്‍ ശ്രമിച്ചതായി വിജയനുള്ള കത്തില്‍ ആരോപിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ പയേîാളി സിഐയ്ക്കും ഇതില്‍ പങ്കുണ്ടെന്നും പ്രതികള്‍ ആരോപണം ഉന്നയിക്കുന്നു.
    "കഴിഞ്ഞ ഫെബ്രുവരി 8ന് സിപിഎം പ്രവര്‍ത്തകനായ കുരിയാടി ബാബുവിനും അച്ഛനും നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ പയേîാളി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി അടിയന്തര ലോക്കല്‍ സെന്‍റര്‍ വിളിച്ചു. 12ന് മുമ്പ് ശക്തമായ ആക്ഷന്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചു. ഇക്കാര്യം പാര്‍ട്ടി ആലോചിച്ചതാണെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു", കത്തില്‍ പറയുന്നു. ഇതിനായി അയനിക്കാട് ഘടകത്തിലെ ഒരു പ്രവര്‍ത്തകനോട് കാര്യങ്ങള്‍ നീക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ പ്രതികള്‍ വിശദീകരിക്കുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നതായും കത്തില്‍ ആരോപണമുണ്ട്. എന്നാല്‍ മനോജിനെ ആക്രമിക്കാന്‍ യോഗം നടത്തിയെന്ന ആരോപണം വിശദീകരണയോഗത്തില്‍ നേതാക്കള്‍ നിഷേധിച്ചു. 13ന് സമാധാനയോഗം നടക്കാനിരിക്കെയാണ് 12ന് മനോജിനെ വധിച്ചത്. പതിനഞ്ചോളം പേര്‍ ചേര്‍ന്ന് വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ്  മനോജിനെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു.
    ഇപ്പോള്‍ അറസ്റ്റിലായവരുടെ മുകളിലുള്ളവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന തിന്‍െറ ചൂണ്ടുപലകകളാണ് പ്രതികളുടെ ആരോപണം. എന്നാല്‍ കൊലപാതകവുമായി ബ ന്ധപ്പെട്ട എല്ലാരെയും അറസ്റ്റ് ചെയîുമെന്ന് പറഞ്ഞ പൊലീസ് പിന്നോക്കം പോയതായും ബിജെപി പ്രാദേശികനേതൃത്വം ആരോപിക്കു ന്നു. 
    തങ്ങളെ മൂന്നുമാസത്തിനകം ജാമ്യത്തിലി റക്കുമെന്നും സിപിഎം നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നതായി കത്തില്‍ പറയുന്നു. എ ന്നാല്‍ ഇവര്‍ക്ക് ആറുമാസമായിട്ടും ജാമ്യം ലഭിച്ചില്ല. ഇത് പ്രതികളില്‍ പാര്‍ട്ടി തങ്ങളെ വഞ്ചിക്കുന്നതായുളള ചിന്തയുണ്ടാക്കി. "ആസൂത്രി തമായി പാര്‍ട്ടി കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ നിന്നു രക്ഷിക്കാമെന്നും മൂന്നുമാസത്തിനുള്ളില്‍ ഇറക്കിത്തരാമെന്നും പറ ഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വഞ്ചിച്ചു. പാര്‍ട്ടിക്കുവേണ്ടിയാണ് പ്രതിയായത്. ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രതികളാക്കിയത്. കേസില്‍ പ്രതികളായ ശേ ഷം പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു", നുണ പരിശോധന ഹര്‍ജി വിചാരണ കോടതി തള്ളിയശേഷം പുറത്തുവന്ന ഒന്നാംപ്രതി അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
"1969 മുതലുള്ള കേസുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് നടന്നുവരുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെയാണ് കേസില്‍ പ്രതി ചേര്‍ക്കുക. ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസില്‍ സിപിഎം നല്‍കിയ പട്ടികയില്‍ നി ന്നാണ് അറസ്റ്റുണ്ടായത്. ഇവര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടു. സ മാനമായ അവസ്ഥയാണ് കെ.ടി ജയകൃഷ്ണ ന്‍ വധത്തിലുമുണ്ടായത്. സിപിഎം നല്‍കിയ പ്രതികളില്‍ ഒരാളെ മാത്രമാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. വെറുതെ വിടപ്പെട്ടവര്‍ക്ക് സിപിഎം സ്വീകരണം ഒരുക്കുകയുംചെയ്തു. മൊകേരി വിപ്ലവകാരികള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്", കണ്ണൂരിലെ ബിജെപി നേതാവ് ഗിരിധരന്‍ പറയുന്നു.
ആരോപണങ്ങളെക്കുറിച്ചുള്ള പ്രതികരണ ങ്ങള്‍ക്കായി ബന്ധപ്പെട്ടെങ്കിലുംസ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ കെ ദാസനും പയേîാളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമചന്ദ്രനും ഇന്ത്യാടുഡേയോട് പ്രതികരിക്കാന്‍ തയîാറായില്ല. കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ പാടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരി ല്‍നിന്ന് നിര്‍ദ്ദേശമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ വിനോദ് പറഞ്ഞു.
    രാഷ്ട്രീയ വധങ്ങളുടെ തേര്‍വാഴ്ച്ചാ ഭൂമിയായ കണ്ണൂരില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി നിരവധി പേരാണ് "രക്തസാക്ഷികളും ബലിദാനികളും"ആയിട്ടുള്ളത്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് തുടങ്ങി എല്ലാ പാര്‍ട്ടികള്‍ക്കും "കൊന്നും മരിച്ചും" പാരമ്പര്യമേറെയുണ്ട്. 1968 മുതലാണ് "ചാവ് രാഷ്ട്രീയം" കേരള ത്തില്‍ ഇരകളെ തേടിയിറങ്ങിയത്. സിപിഎമ്മിലെ ബീഡി തൊഴിലാളികളെ വേട്ടയാടി ആര്‍എസ്എസ് തുടങ്ങിവച്ചത് ഒടുവില്‍ ആര്‍ എം പിയുടെ ടി.പി ചന്ദ്രശേഖരനിലും എ ബി വി പി യുടെ സച്ചിന്‍ എന്ന കൌമാരക്കാരനിലും എത്തി നില്‍ക്കുന്നു.

Wednesday, September 19, 2012

ബാച്ച്ലര്‍ പാര്‍ട്ടിയുടെ സൈബര്‍ പാര

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ വിമാനടിക്കറ്റ് എടുക്കാന്‍ കാശില്ലാത്തവന്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് ബാച്ച്ലര്‍ പാര്‍ട്ടി ഡൌണ്‍ലോഡ് ചെയ്തു കാണൂ... നിങ്ങളെ കേരളപൊലീസ് നാട്ടിലെത്തിക്കും... ഏതോ രസികന്‍ പ്രവാസി ബാച്ച്ലര്‍ പാര്‍ട്ടി സിനിമ ഇന്‍റര്‍നെറ്റില്‍ നിന്ന് കണ്ട 1010 പേര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത തമാശയാണിത ്.
അമല്‍ നീരദിന്‍െറ സിനിമയായ ബാച്ച്ലര്‍ പാര്‍ട്ടി ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമയുടെ സി.ഡി പകര്‍പ്പവകാശം ലംഘിച്ച് ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിനും ടോറന്‍റ് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്ത് കണ്ടതിനും 1010 പേര്‍ക്കെതിരെ ആന്‍റി പൈറസി സെല്‍ കേസെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് പൈറസി കേസില്‍ ആദ്യമായാണിത്.
മലയാള സിനിമാ വ്യവസായത്തിന്‍െറ നിലനില്‍പ് തന്നെ അപകടത്തിലാക്കിയ വ്യാജ സിഡി ഭൂതത്തെ സിനിമാ ലോകവും പൊലീസും ചേര്‍ന്ന് കുപ്പിയിലടച്ചപ്പോഴാണ് ആധുനിക സാങ്കേതിക വിദ്യ അടുത്ത ഭസ്മാസുരനെ സൃഷ്ടിച്ച് വിട്ടത്. ഇന്‍റര്‍നെറ്റ് പൈറസിയായിരുന്നു പുതിയ ഭീകരന്‍.
ബാച്ച്ലര്‍ പാര്‍ട്ടിയുടെ ഡിവിഡി, ഇന്‍റര്‍നെറ്റ് പകര്‍പ്പവകാശങ്ങള്‍ കൈവശമുള്ള തൃശൂരിലെ മൂവിചാനലിന്‍െറ ഉടമ സജിതനാണ് പരാതിക്കാരന്‍. സിഡി പുറത്തിറങ്ങി രണ്ടുദിവസത്തിനകം ഇന്‍റര്‍നെറ്റിന്‍െറ അതിവിശാലതയില്‍ റിലീസ് ചെയîപ്പെട്ട സിനിമ പത്ത് ദിവസം കൊണ്ട് മുപ്പതിനായിരം പേര്‍ വീക്ഷിച്ചതായി സൈബര്‍ പട്രോളിംങ് രംഗത്തെ കമ്പനിയായ ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍ കണ്ടെത്തിയിരുന്നു. ഇവരെല്ലാം ടോറന്‍റ് വഴിയാണ് സിനിമ കണ്ടിട്ടുള്ളത്. ടോറന്‍റ് ഉപയോഗിച്ച് സിനിമ ഡൌണ്‍ലോഡ് ചെയîുമ്പോള്‍ തന്നെ അപ്ലോഡ് ചെയîപ്പെടുന്നുണ്ട്. സീഡിങ് എന്നാണ് ഇതിന്‍െറ ടോറന്‍റ് ഭാഷ. സിനിമ ആദ്യം അപ്ലോഡ് ചെയ്ത ആള്‍ ചെയ്ത കുറ്റകൃത്യം ഇവരും ആവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ പ്രതികളാക്കപ്പെട്ട 1010 പേരെ കൂടാതെ ബാക്കിയുള്ളവരുടെ ലിസ്റ്റും പൊലീസിന ് കൈമാറുമെന്ന് മൂവി ചാനല്‍ അധികൃതര്‍ പറഞ്ഞു. അതായത ് ടോറന്‍റ് വഴി ഡൌണ്‍ലോഡ് ചെയ്ത ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങും.     
സിനിമയുടെ ഇന്‍റര്‍നെറ്റ് പൈറസി തടയുന്നതിനായി എറണാകുളത്തെ ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍ എന്ന കമ്പനിയുമായി മൂവി ചാനല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. "സിനിമ റീലിസായി മൂന്ന് മാസം കഴിയുമ്പോള്‍ സിഡിയിറക്കും. അഞ്ച് മാസം കഴിയുമ്പോള്‍ ടിവി ചാനലുകളും കാണിക്കും. ഇതിനിടയിലെ രണ്ടുമാസമാണ് ഡിവിഡി വില്‍പനയ്ക്കായി ലഭിക്കുന്നത്. അപ്പോള്‍ സിനിമയുടെ സിഡി വിപണിയിലിറങ്ങിയയുടന്‍ ഇന്‍റര്‍നെറ്റിലെത്തുന്നത് വില്‍പനയെ ബാധിക്കും. ബാച്ച്ലര്‍ പാര്‍ട്ടിയുടെ 50,000 സിഡിയെങ്കിലും വിറ്റുപോയാല്‍ മാത്രമേ മുതലാകത്തുള്ളൂ. 20,000 സിഡിയാണ് ആദൃഘട്ടത്തില്‍ ഇറക്കിയത്. എന്നാല്‍ സിനിമ ഇന്‍റനെറ്റിലെത്തിയത് വില്‍പനയെ ബാധിച്ചു"- സജിതന്‍ പറഞ്ഞു.
പകര്‍പ്പവകാശ നിയമ ലംഘനം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയനലംഘനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
"സജിതന്‍െറ പരാതിയില്‍ പറയുന്ന 1010 പേരാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്. 16 പേര്‍ സിനിമ അപ്ലോഡ് ചെയ്തവരാണ്. മറ്റുള്ളവര്‍ ടോറന്‍റ് വഴി സിനിമ ഡൌണ്‍ലോഡ് ചെയ്തവരും. ഇവരുടെ ഐ.പി അഡ്രസ് ഹൈടെക് സെല്ലിന് കൈമാറി. ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍െറ അണിയറക്കാരില്‍ നിന്നും വിവരങ്ങള്‍ ശേരിക്കും. വിശദമായ അന്വേഷണത്തില്‍ തെളിവ് കിട്ടിയശേഷമേ കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ അറസ്റ്റടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് സംസ്ഥാന ആന്‍റി പൈറസി സെല്‍ ഡിവൈ.എസ്.പി എസ് റഫ്ീ പറഞ്ഞു.
  ഇന്‍റര്‍നെറ്റിലേക്ക് കയറ്റിവിട്ട സിനിമയുടെ കോപ്പികള്‍ അതിവേഗം കൈമാറ്റം ചെയപ്പെട്ട് കൊണ്ടിരിക്കും. കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കിടയില്‍ സിനിമ ഓടിക്കൊണ്ടിരിക്കും. പക്ഷേ പകര്‍പ്പവകാശം വാങ്ങിയവര്‍ക്കോ സിനിമയുടെ നിര്‍മ്മാതാവിനോ ധനമെച്ചം ഉണ്ടാകുകയുമില്ല.
"മുമ്പ് ഓഡിയോ റൈറ്റ് വില്‍പനയിലൂടെ നല്ല വരുമാനം നിര്‍മ്മാതാവിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഓഡിയോ റിലീസ് ചെയîുന്നതുമുതല്‍ പാട്ടുകള്‍ കോപ്പി ചെയ്ല്‍ ഓണ്‍ലൈനിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതിനാല്‍ റൈറ്റ് വാങ്ങുന്നവരുടെ വരുമാനം കുറഞ്ഞു. ഇത ് ഓഡിയോ റൈറ്റിലൂടെ നിര്‍മ്മാതാവിന് ലഭിക്കുന്ന വരുമാനത്തിലും ഇടിവുണ്ടാക്കി. ഇതേ പ്രക്രിയ വീഡിയോ റൈറ്റിന്‍െറ കാര്യത്തിലും സംഭവിക്കുന്നുണ്ട്. എന്‍െറ കഴിഞ്ഞ സിനിമയ്ക്ക് ലഭിച്ചതിന്‍െറ പകുതി മാത്രമേ ബാച്ചിലര്‍ പാര്‍ട്ടിയുടെ വീഡിയോ റൈറ്റിലൂടെ ലഭിച്ചുള്ളൂ" സിനിമാ സംവിധായകനും നിര്‍മ്മാതവുമായ അമല്‍ നീരദ് ഇന്ത്യാടുഡേയോട് പറഞ്ഞു.
"ഇന്‍റര്‍നെറ്റ് പൈറസി മൂലം 40 ശതമാനത്തോളമാണ് നിര്‍മ്മാതാവിന് നഷ്ടമുണ്ടാകുന്നത്. 3-4 കോടി മൂടക്കിയെടുക്കുന്ന സിനിമയ്ക്ക് 1.5 കോടി രൂപയോളം നഷ്ടം ഇതുമൂലമുണ്ടാകുന്നു"- നടനും സംവിധായകനുമായ പ്രകാശ ്ബാര പറഞ്ഞു. 
അതേസമയം സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയîുകയും സിനിമയുടെ വ്യാജ കോപ്പികള്‍ ഇന്‍റര്‍നെറ്റില്‍ എത്തുന്നത് തടയുകയും ചെയ്താല്‍ ഒരുപരിധി വരെ ഇതൊഴിവാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "മലയാളം സിനിമ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയ്തു തുടങ്ങും. ഇന്‍റര്‍നെറ്റ് റിലീസ് നിലവില്‍ വന്നാല്‍ ആര്‍ക്കും പണം നല്‍കി സിനിമ ഓണ്‍ലൈന്‍ വഴി കാണാനാകും.
ഇന്‍റര്‍നെറ്റ് പ്രൊട്ടക്ഷന്‍ ശക്തമാക്കിയത് വഴി ഡിവിഡി ഇറങ്ങുന്നതിന് മുമ്പ് സിനിമകള്‍ ഇന്‍റര്‍നെറ്റിലെത്തുന്നത പൂജ്യം ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഡിവിഡി ഇറങ്ങിയശേഷം ഇന്‍റര്‍നെറ്റിലെത്തിയ സിനിമകള്‍ ഡൌണ്‍ലോഡ് ചെയîുന്നത് 10,000 എണ്ണത്തിനുതാഴെയും എത്തിക്കാനായി" ബാര വിശദീകരിച്ചു. 
ഇന്‍റര്‍നെറ്റില്‍ നിന്നും സിനിമ ഡൌണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കെതിരെ കേസ് എടുത്തതിന് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. പൈറസി വേട്ട സ്വകാര്യതയുടെമേലുള്ള കടന്നുകയറ്റമായും വ്യ്യാാനിക്കപ്പെടുന്നുണ്ട്. സിനിമ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് കാണുന്നത് കൂടുതലും പ്രവാസികളാണ്. 40 ലക്ഷത്തോളം പ്രവാസികളുണ്ട്. പ്രൊമോകളും മറ്റും വഴി പ്രലോഭിക്കപ്പെടുന്ന പ്രവാസികള്‍ സിനിമ ഇന്‍റര്‍നെറ്റിലെത്താന്‍ കാത്തിരിക്കുന്നവരാണ്. മലയാള സിനിമയോടുള്ള സ്നേഹം അവനെ നിയമകുരുക്കില്‍ എത്തിക്കുകയും ചെയîുന്നു. ഗള്‍ഫില്‍ റിലീസ് ചെയîുന്ന സിനിമകള്‍ തിയേറ്ററില്‍ പോയി കാണാന്‍ പാങ്ങില്ലാത്തവരാണ് കൂടുതല്‍പേരും. കേരളത്തിന് പുറത്ത് മലയാള സിനിമ റിലീസ് ചെയîുന്ന കേന്ദ്രങ്ങളുടെ എണ്ണം കുറവുമാണ്. അടുത്തകാലത്ത് ഇറങ്ങിയ തട്ടത്തിന്‍ മറയത്ത്, സ്പിരിറ്റ്, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകള്‍ ഈ പതിവ് മാറ്റിയെഴുതി. കൂടുതല്‍ തിയേറ്ററുകളില്‍ ഈ സിനിമ കേരളത്തിന് പുറത്ത് റിലീസ് ചെയ്തിരുന്നു. 
മൂവി ചാനലിന്പകര്‍പ്പവകാശം ഉള്ള കുഞ്ചാക്കോ ബോബനും ബിജുമേനോനും അഭിനയിച്ച ഓര്‍ഡിനറി 34 ലക്ഷത്തോളം പേര്‍ ഇന്‍റര്‍നെറ്റില്‍ കണ്ടതായി സജിതന്‍ പറഞ്ഞു. ദുല്‍ക്കര്‍ സല്‍മാന്‍െറ ഉസ്താദ് ഹോട്ടലിന്‍െറ സിഡി, ഇന്‍റര്‍നെറ്റ് പകര്‍പ്പവകാശവും ഇവര്‍ക്കാണ്. ഇപ്പോള്‍ ഇന്‍റര്‍നെറ്റിലുള്ള ഉസ്താദ് ഹോട്ടലിന്‍െറ ഔദ്യോഗികമല്ലാത്ത വീഡിയോസും മറ്റും ഡിലീറ്റ് ചെയ്തശേഷമാകും അടുത്തമാസം സിഡി റിലീസ് ചെയîുക.  
ചൈനീസ് സിനിമയായ എക്സൈല്‍ഡിന്‍െറ കോപ്പിയാണ് അമല്‍ നീരദിന്‍െറ ബാച്ചിലര്‍ പാര്‍ട്ടിയെന്ന ആരോപണം മലയാള സിനിമയുടെ ഇട്ടാവട്ടത്തിനു പുറത്തുപോയി ലോക സിനിമകള്‍ കാണുന്ന നെറ്റിസണ്‍സ് ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ കേസില്‍പ്പെട്ടവര്‍ കൂട്ടായ്മ രൂപീകരിച്ച് എക്സൈല്‍ഡിന്‍െറ സംവിധായകനായ ജോണി തോയെ വിവരം ധരിപ്പിച്ച് അമല്‍ നീരദിനെതിരെ നിയമ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കണമെന്ന വാദവും ഇ-ലോകത്ത് ഉയരുന്നുണ്ട്.
ഫേസ് ബുക്കില്‍ നിന്ന് കോപ്പിയടിച്ച കമന്‍റ്-"ബാച്ച്ലര്‍ പാര്‍ട്ടി അപ്ലോഡ് ചെയ്തവര്‍ക്ക് അങ്ങനെ തന്നെ വേണം. സിനിമ കണ്ടവര്‍ക്കെതിരെ കേസെടുക്കണോ. ഒന്നോ രണ്ടോ തവണ കൂടി അവരെ കാണിച്ചാല്‍ പോരേ... അത് തന്നെയല്ലേ അവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ".

Wednesday, March 21, 2012

ഞാനൊരു ഗവി ഗേള്‍...

പ്ളസ്ടു വരെ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം കണ്ടിരുന്ന പെണ്‍കുട്ടി. പിന്നീട് ഡ്രിഗ്രിക്ക് കോളേജില്‍ എത്തിയിട്ട് ക്ളാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാന്‍ യോഗം ഇല്ലാതിരുന്ന പെണ്‍കുട്ടി. തിയേറ്ററില്‍ എക്സ്പ്രസായി ഓടുന്ന സുഗീതിന്റെ ഓര്‍ഡിനറി എന്ന സിനിമയില്‍  കല്ല്യാണിയെന്ന ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്ന ശ്രിത ശിവദാസിന് ഇതൊക്കെയായിരുന്ന ഒരുവര്‍ഷം മുമ്പ് വരെ സിനിമ.

ഓര്‍ഡിനറിയിലേക്ക്....

ഞാന്‍ കൈരളി ചാനലില്‍ താരോത്സവം എന്ന റിയാലിറ്റിഷോ അവതരിപ്പിച്ചിരുന്നു. അത് കണ്ടിട്ടാണ് ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീതേട്ടന്‍ എന്നെ ഓഡിഷന് വിളിക്കുന്നത്. ആദ്യ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നീട് കൊച്ചിയില്‍ ഫൈനല്‍ ഓഡിഷന്‍ നടത്തിയിരുന്നു. അത് കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞാണ് സെലക്ട് ചെയ്തിട്ടുണ്ടെന്ന് സുഗീതേട്ടന്‍ വിളിച്ച് പറഞ്ഞത്. വളരെ സന്തോഷം തോന്നി. തമിഴില്‍നിന്ന് ധാരാളം ഓഫറുകള്‍ വന്നിരുന്നു. മലയാളത്തില്‍നിന്ന് ആദ്യമായി വന്ന ഓഫര്‍ ഓര്‍ഡിനറിയിലേതാണ്. ആദ്യം എന്റെ കുറെ ഫോട്ടോസ് എടുത്ത് നോക്കിയിരുന്നു. ഓര്‍ഡിനറിയിലെ കല്ല്യാണിയെന്ന കാരക്ടറുമായി ബന്ധപ്പെട്ട ചില ചെറിയ സിറ്റുവേഷന്‍സ് തന്നിട്ട് അഭിനയിക്കാന്‍ പറഞ്ഞു.
    കൈരളി വീ ചാനലില്‍ തമിഴകം എന്ന സ്ക്രിപ്റ്റ് ബേസ്ഡ് ആയിട്ടുള്ള ഒരു പരിപാടിയും ഡ്യൂഡ്രോപ്സ് എന്ന ഫോണ്‍ഇന്‍ പരിപാടിയും ചെയ്തിരുന്നു. അതില്‍നിന്നാണ് റിയാലിറ്റി ഷോയായ താരോത്സവത്തില്‍ അവതാരകയായി എത്തുന്നത്. 

എക്സ്ട്രാ ഓര്‍ഡിനറി എക്സ്പീരിയന്‍സ്....

നല്ല എക്സ്പീരിയന്‍സായിരുന്നു ഓര്‍ഡിനറിയില്‍ ലഭിച്ചത്. ആദ്യം സിനിമ തന്നെ ഇത്രയും എക്സ്പീരിയന്‍സുള്ള വലിയൊരു ക്രൂവിനൊപ്പം ചെയ്യാനായി. അത്തരമൊരു സിനിമയില്‍ തുടങ്ങാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
    ഓര്‍ഡിനറിയിലെ ആദ്യ ഷോട്ടും എന്റെ അഭിനയത്തിന്റെ ആദ്യ ഷോട്ടും ഒന്നുതന്നെയാണ്. കല്ല്യാണി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റില്‍ കല്ല്യാണി ചക്കോച്ചന്റെ ഇരിവിയെന്ന കാരക്ടറിനെ കാത്ത് നില്‍ക്കുന്നതാണ് ആദ്യം എടുത്തത്. സംസാരമുണ്ടായിരുന്നില്ല.

ഓര്‍ഡിനറി പ്രതീക്ഷകള്‍

നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. ആദ്യദിനം തന്നെ റെക്കോഡ് കളക്ഷനുണ്ട്. എല്ലായിടത്തും ഹൌസ്ഫുള്ളാണ്. മൊത്തം 74 തിയേറ്ററുകളിലാണ് ഓര്‍ഡിനറി പ്രദര്‍ശിപ്പിക്കുന്നത്. ബിജുവേട്ടനും ബാബുരാജേട്ടനുമൊക്കെ നല്ല കൈയടി ലഭിക്കുന്നുണ്ട്. സിനിമ കണ്ടിട്ട് വിളിച്ചവരൊക്കെ കല്ല്യാണിയെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു എങ്ങനെയായിരിക്കുമെന്ന്. സോംഗ്സ് കണ്ടിരുന്നെങ്കിലും റിലീസിന്മുമ്പ് സിനിമ ഞാന്‍ കണ്ടിരുന്നില്ല. തിയേറ്ററില്‍ വന്നപ്പോഴാണ് കാണുന്നത്. ശനിയാഴ്ച്ച ആദ്യ ഷോയ്ക്ക് എറണാകുളത്ത്  സംവിധായകന്‍ സുഗീതേട്ടന്റെ ഫാമിലിയോടൊപ്പമാണ് സിനിമ കണ്ടത്. എന്റെ സീന്‍ വരുന്നതിന് മുമ്പ് ഞാന്‍ വളരെ ടെന്‍സ്ഡ് ആയിരുന്നു. എന്റെ ഇന്‍ട്രൊഡക്ഷന്‍ ഷോട്ടില്‍ എല്ലാരും കൈയടിച്ച് കണ്ടപ്പോള്‍ സമാധാനമായി. തിയേറ്ററില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ചില ചേച്ചിമാര്‍ എന്നെ തിരിച്ചറിഞ്ഞ് അടുത്ത്വന്ന് അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞ് കുറച്ച്നേരം സംസാരിച്ചു.

പഠന കാലത്തെ സിനിമ

പ്ളസ്ടുവരെ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വളരെ കുറവായിരുന്നു. വര്‍ഷത്തില്‍ ഒരുസിനിമയൊക്കെ ആ സമയത്ത് കണ്ടിരുന്നുള്ളൂ. ഇപ്പോള്‍ പരമാവധി സിനിമകള്‍ കാണുന്നുണ്ട്. കോളേജില്‍ ക്ളാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാന്‍ സാധിച്ചിട്ടില്ല. ഗവണ്‍മെന്റ് കോളേജായിരുന്നുവെങ്കിലും ഞങ്ങളുടേത് സെല്‍ഫ് ഫൈനാന്‍സിംഗ് കോഴ്സായിരുന്നു. അതിനാല്‍ അറ്റന്റന്‍സ് വളരെ കര്‍ശനമായിരുന്നു. അത് കൊണ്ട് ക്ളാസ് കട്ട് ചെയ്ത് കാന്റീനില്‍ പോലും പോയിട്ടില്ല. പഠിച്ചിരുന്ന സമയത്ത് ഫുള്‍ടൈം ലാബും മറ്റുമായിരുന്നതിനാല്‍ ബോറടിച്ചിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ നഷ്ടബോധം തോന്നുന്നു. ആ സമയത്തിന്റെ വില മനസിലാക്കുന്നത് ഇപ്പോഴാണല്ലോ. എന്നാലും അത് ആസ്വദിച്ചിരുന്നതായി ഇപ്പോള്‍ തോന്നുന്നു.

ആദ്യമായി കണ്ട സിനിമ

ആദ്യമായി തിയേറ്ററില്‍ പോയി കാണുന്നത് ഈ പുഴയും കടന്ന് എന്ന സിനിമയാണ്. അതിന്റെ ചെറിയ ചെറിയ സംഭവങ്ങളേ എനിക്ക് ഇപ്പോള്‍ ഓര്‍മ്മയുള്ളൂ. വളരെ വര്‍ഷങ്ങള്‍ക്ക്മുമ്പ് അപ്രതീക്ഷിതമായാണ് ആ സിനിമയ്ക്ക് പോയത്. ഏലൂരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്.  അച്ഛന്‍ കര്‍ശനക്കാരനൊന്നുമായിരുന്നില്ല. എന്നാലും അന്ന് കുടുംബമായി സിനിമയ്ക്ക് പോകുന്നത് വളരെ കുറവായിരുന്നു.

വീട്ടിലെ പിന്തുണ ശക്തി

വീട്ടില്‍നിന്ന് നന്നായി സപ്പോര്‍ട്ട് ഉണ്ട്. അതാണല്ലോ നമുക്ക് ലഭിക്കേണ്ടത്. അച്ഛനും അമ്മയും നല്ല സപ്പോര്‍ട്ടാണ് നല്‍കുന്നത്. അതാണ് എന്റെ ഏറ്റവും വലിയ സ്ട്രെംഗ്ത്.


പുതിയ സിനിമകള്‍
തമിഴില്‍ ഒന്നുരണ്ടു പ്രോജക്ടുകള്‍ വന്നിട്ടുണ്ട്. മലയാളത്തിലും ഉണ്ട്.പക്ഷേ തമിഴിലാണ് കുറച്ചുകൂടി നല്ല പ്രോജക്ട് വന്നത്.

പഠനം

കാലടി ശ്രീശങ്കര കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞു. ബി.എസ്സി. മൈക്രോബയോളജിയായിരുന്നു. തുടര്‍ പഠനത്തിന് ജൂണില്‍ പി.ജിക്ക് ചേരണമെന്ന് വിചാരിക്കുന്നു. മിക്കവാറും വിദൂര വിദ്യാഭ്യാസമായിരിക്കും. 

കുടുംബം

അച്ഛന്‍ ശിവദാസ് എഫ്.എ.സി.ടിയില്‍ വര്‍ക്ക് ചെയ്യുന്നു. അമ്മ ഉമാ ശിവദാസ് ഹൌസ്വൈഫാണ്. അനിയന്‍ വിഘ്നേഷ് എസ്.ദാസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ആലുവ ഉളിയന്നൂര്‍ സ്വദേശിനിയാണ്.

ഇഷ്ടപ്പെട്ട നടന്‍: എല്ലാരെയും ഇഷ്ടമാണ്. ഈ മറുപടി ഡിപ്ളോമാറ്റിക്കാണെന്ന് എല്ലാരും പറയാറുണ്ട്. എന്നാലും ലാലേട്ടനെ ഇഷ്ടമാണ്.

ഇഷ്ടപ്പെട്ട നടി: ശോഭന, മഞ്ജുവാര്യര്‍ എന്നിവരെ ഇഷ്ടമാണ്.

രാഷ്ട്രീയം: കോളേജില്‍ ഏറ്റവും ആക്ടീവായി നില്‍ക്കുന്നവരോടാണ് എനിക്ക് ആഭിമുഖ്യമുണ്ടായിരുന്നത്. എസ്.എഫ്.ഐയായിരുന്നു ഞാന്‍ പഠിക്കുമ്പോള്‍ ശങ്കരയില്‍ ആക്ടീവായിരുന്നത്.അതിനാല്‍ അവരോടൊപ്പം നിന്നു. ഞങ്ങളുടെ ക്ളാസില്‍ ഭൂരിപക്ഷവും അവരോടൊപ്പമായിരുന്നു.