Monday, October 01, 2012

നുണപരിശോധന വേണ്ടത് ആര്‍ക്ക്

രാഷ്ട്രീയ കൊലപാതക കേസുക ളില്‍ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികയില്‍പ്പെടുന്നവരെ പ്രതികളാക്കു ന്ന "വ്യവസ്ഥകള്‍ക്കും ശീലങ്ങള്‍ക്കും" അന്ത്യം കുറി ച്ച് ഗൂഢാലോചനക്കാരായ "സ്രാവുകളില്‍" വരെ അന്വേഷണച്ചൂണ്ടയെത്തിയ കേസായിരുന്നു ടി പി വധക്കേസ്. എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മൂന്ന് മാസംമുമ്പ് ഫെബ്രുവരി 12ന് നടന്ന ബി എം എസ് പയേîാളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സി ടി മനോജിന്‍െറ വധം രാഷ്ട്രീയ കൊലപാതക കേസന്വേഷണങ്ങളില്‍ പുതുചരിത്രം സൃഷ്ടിക്കുന്നു.
    ഈ കേസില്‍ പ്രതികള്‍ തന്നെ തങ്ങള്‍ പാര്‍ട്ടി പറഞ്ഞിട്ട് കുറ്റം ഏറ്റെടുത്ത് കീഴടങ്ങിയതാണെന്ന വാദമുമായി രംഗത്തെത്തിയത് സിപിഎമ്മിന് കൂനിന്‍മേല്‍ കുരുവായി. സി പി എം പ്രവര്‍ത്തകരായ 15 പേരില്‍ ആറുപേരാണ് തങ്ങള്‍ പ്രതികളല്ലെന്നും അതിനാല്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇവര്‍ ഹര്‍ജി നല്‍കുന്നത് തടയാന്‍ ശ്രമിച്ചത് സിപിഎമ്മിന് എന്തോ ഒളിക്കാനുണ്ട് എന്നുളള തോന്നലുളവാക്കി.
    കേസുകളില്‍ പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയîുന്നതെ ന്ന ആരോപണം ഏറെ കേട്ടിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. പക്ഷേ ഇത്തരമൊരു സാഹചര്യം പാര്‍ട്ടി നേരിടുന്നത് ആദ്യമായാണ്. സമാനമായ ആരോപണം സിപിഎമ്മിനെതിരെ വിഴിഞ്ഞത്തും ഉയര്‍ന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വിഴിഞ്ഞത്ത് പൊലീസും സിപിഎം പ്രവര്‍ത്ത കരും ഏറ്റുമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എടുത്ത ഒമ്പത് കേസുകളില്‍  ഏര്യാ കമ്മിറ്റി നല്‍കിയ ലിസ്റ്റ് പ്രകാരം പൊലീസ് പ്രതി ചേര്‍ത്തുവെന്നാരാപിച്ച് വിഴിഞ്ഞത്തെ ബ്രാഞ്ച് സെക്ര ട്ടറിയും ഡിവൈഎഫ്ഐ ലോക്കല്‍ കമ്മിറ്റി പ്രസിഡന്‍റും അടക്കം നിരവധി പ്രവര്‍ത്തകര്‍ സി പി എം വിട്ട് കോണ്‍ഗ്രസില്‍ചേരാന്‍ തീരുമാനിച്ചിരുന്നു. സംഭവസമയത്ത് ഇല്ലാതിരുന്ന വരെയും ഗുരുതര അസുഖങ്ങള്‍ ബാധിച്ചവരെ യും പ്രതിയാക്കിയെന്ന് ആരോപണമുണ്ട്. പ്രതി പട്ടിക നല്‍കുന്ന പ്രവണത സിപിഎമ്മില്‍ വ്യാപകമാണെന്ന ആരോപണത്തിന് ഈ സംഭവം അടിവരയിടുന്നു.
    മനോജ് വധക്കേസില്‍ ഒന്നാം പ്രതി പയേîാളി ഓട്ടോ സെക്ഷന്‍ സിഐടിയു സെക്രട്ടറി പുതിയോട്ടില്‍ വീട്ടില്‍ അജിത്കുമാര്‍, രണ്ടാം പ്രതി ഡിവൈഎഫ്ഐ പയേîാളി വില്ലേജ് സെക്രട്ടറി ജിതേഷ്, മൂന്നാംപ്രതി സിപിഎം പയേîാളി ലോക്കല്‍ കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ         പയേîാളി ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറിയുമായ വടക്കേയില്‍ ബിജു, കൂട്ടു പ്രതികളായ നിസാം, നിധീഷ്, പ്രിയേഷ് എന്നിവരാണ് നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ച് വിചാരണ കോടതിയില്‍ സ്വന്തമായി വക്കീലിനെവച്ച് ഹര്‍ജി നല്‍കിയത്.
    പാര്‍ട്ടി നല്‍കിയ പട്ടികയനുസരിച്ചാണ് പ്രതികളാക്കപ്പെട്ടതെന്നും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവര്‍ പുറത്താണെ ന്നും അതിനാല്‍   പുനരന്വേഷണം വേണമെ ന്നും മനോജ് വധക്കേസ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പോകുന്ന  കേസിലെ പ്രതികളുടെ ഈ നീക്കം സി പി എം നേതൃത്വത്തെ ഊരാക്കുടുക്കിലാണ് എത്തിച്ചിരിക്കുന്നത്. വിചാരണ കോടതി പ്രതികളുടെ ആവശ്യം തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാനുള്ള അവരുടെ നീക്കം സിപിഎമ്മിന്‍െറ ഉറക്കം കെടുത്തും. ഇപ്പോള്‍ തന്നെ "നിരവധി ശവക്കുഴികള്‍" പുനരന്വേഷണ ഭീഷണിയുമായി പാര്‍ട്ടിയുടെ തലയ്ക്കുമുകളില്‍ നില്‍ക്കുന്നതുണ്ട്.
    മുന്നണികള്‍ തമ്മില്‍ അല്ലെങ്കില്‍ ഏറ്റുമുട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിനാല്‍ പല രാഷ്ട്രീയ കൊല പാതക കേസുകളിലും അന്വേഷണം ഗൂഢാലോചനക്കാരിലോ മരണവാറന്‍റ് ഒപ്പിട്ടവരിലോ എത്താറില്ല. ബിജെപിയുമായുള്ള നീക്കുപോക്കാണ് തങ്ങളെ പ്രതിയാക്കിയതെന്ന്  അജിത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മനോജ് വധക്കേസിലും ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തിയില്ലെന്ന് പ്രതികള്‍ തന്നെ ഇപ്പോള്‍ ആരോപിക്കുകയാണ്. ഈ ആരോപണം ബിജെപിയും ശരിവെയ്ക്കുന്നു. "സി ടി മനോജ് വധത്തില്‍ കോഴിക്കോട് ജില്ലയിലെ ഒരു എംഎല്‍എയ്ക്കും പങ്കുണ്ട്. 21 ബ്രദേഴ്സ് എന്ന ഗുണ്ടാസംഘത്തെപോറ്റി വളര്‍ത്തുന്നയാളാണ് ഈ എംഎല്‍എ. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ അറസ് റ്റിലായി. ഇനി ഗൂഢാലോചന നടത്തിയവരെ പൊലീസ് പിടികൂടണം", ബിജെപി  കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് രഘുനാഥ് ആരോപിക്കുന്നു.
    ഇവര്‍ തന്നെയാണ് പ്രതികളെന്നും കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നതിന്‍െറ ഭാഗമായാണ് പുനരന്വേഷണം ആവശ്യപ്പെടുന്നതെന്നും ബിജെപി ആരോപിക്കുന്നു. "പൊലീസ് നടത്തിയ രണ്ട് തിരിച്ചറിയല്‍ പരേ ഡുകളിലും പ്രതികളെ മനോജിന്‍െറ അമ്മയും ഭാര്യയും കേസില്‍ സാക്ഷികളായ അയല്‍വാസികളും തിരിച്ചറിഞ്ഞതാണ്. കേസ് അട്ടിമറിക്കാന്‍വേണ്ടി സിപിഎമ്മും അഭിഭാഷകരും  പ്രതികളും ചേര്‍ന്ന് നടത്തുന്ന നാടകമാണിത്", രഘുനാഥ് പറയുന്നു.
കേസില്‍ ആറുമാസമായി ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന പ്രതികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംഭവങ്ങള്‍ വിശദീകരിച്ച് കത്തെഴുതിയിരുന്നു. മനോജ് വധക്കേസിലെ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിയില്‍  ആശയക്കുഴപ്പം സ്യഷ്ടിച്ചതിനാല്‍ സിപിഎം പയേîാളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ 14 ബ്രാഞ്ചുകളിലെയും അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പ്രതികളുമായി ഇനിയും സഹകരിക്കു മെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. വക്കാലത്ത് ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് പാര്‍ട്ടി വക്കീലിന് ഇവര്‍ക്ക്വേണ്ടി ഹാജരാകാന്‍ കഴിയാതെ പോയത്. ഇവരെ കൈവിടില്ല, നേതാക്കള്‍ വിശദീകരിച്ചു.  മനോജിന്‍െറ കൊലപാതകത്തിന് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിനുണ്ടെന്ന് മൂന്നാം പ്രതിയായ ബിജുവിന്‍െറ ഹര്‍ജിയില്‍ ആരോപിക്കുന്നു. ജയിലില്‍ നിന്ന് പ്രതികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അയച്ച കത്തിലും ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പയേîാളിയിലെ പാര്‍ട്ടി നേത്യത്വം കൊലപാതകത്തില്‍ പ്രധാന പങ്കാളികളായവരെ രക്ഷപ്പെടുത്തിയശേഷം മറ്റ് പലരെയും കുടുക്കാന്‍ ശ്രമിച്ചതായി വിജയനുള്ള കത്തില്‍ ആരോപിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ പയേîാളി സിഐയ്ക്കും ഇതില്‍ പങ്കുണ്ടെന്നും പ്രതികള്‍ ആരോപണം ഉന്നയിക്കുന്നു.
    "കഴിഞ്ഞ ഫെബ്രുവരി 8ന് സിപിഎം പ്രവര്‍ത്തകനായ കുരിയാടി ബാബുവിനും അച്ഛനും നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ പയേîാളി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി അടിയന്തര ലോക്കല്‍ സെന്‍റര്‍ വിളിച്ചു. 12ന് മുമ്പ് ശക്തമായ ആക്ഷന്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചു. ഇക്കാര്യം പാര്‍ട്ടി ആലോചിച്ചതാണെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു", കത്തില്‍ പറയുന്നു. ഇതിനായി അയനിക്കാട് ഘടകത്തിലെ ഒരു പ്രവര്‍ത്തകനോട് കാര്യങ്ങള്‍ നീക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ പ്രതികള്‍ വിശദീകരിക്കുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നതായും കത്തില്‍ ആരോപണമുണ്ട്. എന്നാല്‍ മനോജിനെ ആക്രമിക്കാന്‍ യോഗം നടത്തിയെന്ന ആരോപണം വിശദീകരണയോഗത്തില്‍ നേതാക്കള്‍ നിഷേധിച്ചു. 13ന് സമാധാനയോഗം നടക്കാനിരിക്കെയാണ് 12ന് മനോജിനെ വധിച്ചത്. പതിനഞ്ചോളം പേര്‍ ചേര്‍ന്ന് വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ്  മനോജിനെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു.
    ഇപ്പോള്‍ അറസ്റ്റിലായവരുടെ മുകളിലുള്ളവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന തിന്‍െറ ചൂണ്ടുപലകകളാണ് പ്രതികളുടെ ആരോപണം. എന്നാല്‍ കൊലപാതകവുമായി ബ ന്ധപ്പെട്ട എല്ലാരെയും അറസ്റ്റ് ചെയîുമെന്ന് പറഞ്ഞ പൊലീസ് പിന്നോക്കം പോയതായും ബിജെപി പ്രാദേശികനേതൃത്വം ആരോപിക്കു ന്നു. 
    തങ്ങളെ മൂന്നുമാസത്തിനകം ജാമ്യത്തിലി റക്കുമെന്നും സിപിഎം നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നതായി കത്തില്‍ പറയുന്നു. എ ന്നാല്‍ ഇവര്‍ക്ക് ആറുമാസമായിട്ടും ജാമ്യം ലഭിച്ചില്ല. ഇത് പ്രതികളില്‍ പാര്‍ട്ടി തങ്ങളെ വഞ്ചിക്കുന്നതായുളള ചിന്തയുണ്ടാക്കി. "ആസൂത്രി തമായി പാര്‍ട്ടി കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ നിന്നു രക്ഷിക്കാമെന്നും മൂന്നുമാസത്തിനുള്ളില്‍ ഇറക്കിത്തരാമെന്നും പറ ഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വഞ്ചിച്ചു. പാര്‍ട്ടിക്കുവേണ്ടിയാണ് പ്രതിയായത്. ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രതികളാക്കിയത്. കേസില്‍ പ്രതികളായ ശേ ഷം പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു", നുണ പരിശോധന ഹര്‍ജി വിചാരണ കോടതി തള്ളിയശേഷം പുറത്തുവന്ന ഒന്നാംപ്രതി അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
"1969 മുതലുള്ള കേസുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് നടന്നുവരുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെയാണ് കേസില്‍ പ്രതി ചേര്‍ക്കുക. ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസില്‍ സിപിഎം നല്‍കിയ പട്ടികയില്‍ നി ന്നാണ് അറസ്റ്റുണ്ടായത്. ഇവര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടു. സ മാനമായ അവസ്ഥയാണ് കെ.ടി ജയകൃഷ്ണ ന്‍ വധത്തിലുമുണ്ടായത്. സിപിഎം നല്‍കിയ പ്രതികളില്‍ ഒരാളെ മാത്രമാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. വെറുതെ വിടപ്പെട്ടവര്‍ക്ക് സിപിഎം സ്വീകരണം ഒരുക്കുകയുംചെയ്തു. മൊകേരി വിപ്ലവകാരികള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്", കണ്ണൂരിലെ ബിജെപി നേതാവ് ഗിരിധരന്‍ പറയുന്നു.
ആരോപണങ്ങളെക്കുറിച്ചുള്ള പ്രതികരണ ങ്ങള്‍ക്കായി ബന്ധപ്പെട്ടെങ്കിലുംസ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ കെ ദാസനും പയേîാളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമചന്ദ്രനും ഇന്ത്യാടുഡേയോട് പ്രതികരിക്കാന്‍ തയîാറായില്ല. കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ പാടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരി ല്‍നിന്ന് നിര്‍ദ്ദേശമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ വിനോദ് പറഞ്ഞു.
    രാഷ്ട്രീയ വധങ്ങളുടെ തേര്‍വാഴ്ച്ചാ ഭൂമിയായ കണ്ണൂരില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി നിരവധി പേരാണ് "രക്തസാക്ഷികളും ബലിദാനികളും"ആയിട്ടുള്ളത്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് തുടങ്ങി എല്ലാ പാര്‍ട്ടികള്‍ക്കും "കൊന്നും മരിച്ചും" പാരമ്പര്യമേറെയുണ്ട്. 1968 മുതലാണ് "ചാവ് രാഷ്ട്രീയം" കേരള ത്തില്‍ ഇരകളെ തേടിയിറങ്ങിയത്. സിപിഎമ്മിലെ ബീഡി തൊഴിലാളികളെ വേട്ടയാടി ആര്‍എസ്എസ് തുടങ്ങിവച്ചത് ഒടുവില്‍ ആര്‍ എം പിയുടെ ടി.പി ചന്ദ്രശേഖരനിലും എ ബി വി പി യുടെ സച്ചിന്‍ എന്ന കൌമാരക്കാരനിലും എത്തി നില്‍ക്കുന്നു.

No comments: